മൊസൂൾ സൈനിക നടപടി സഖ്യസേന മരവിപ്പിച്ചു
മൊസൂൾ സൈനിക നടപടി സഖ്യസേന മരവിപ്പിച്ചു
Saturday, March 25, 2017 12:31 PM IST
മൊസൂൾ: ഇറാക്കിലെ ചരിത്ര നഗരമായ മൊസൂൾ ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ഭീകരരുടെ നിയന്ത്രണത്തിൽനിന്ന് തിരിച്ചുപിടിക്കാനുള്ള അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സൈനിക നടപടി അന്വേഷണ വിധേയമായി മരവിപ്പിച്ചു. പടിഞ്ഞാറൻ മൊസൂളിൽ ഇറാക്കി സൈന്യം നടത്തിവന്ന ആക്രമണം സർക്കാർ ഇടപെട്ട് നിർത്തിവച്ചു.
ഐഎസ് നിയന്ത്രണത്തിലുള്ള അൽ-ജാദിദ ജില്ലയിൽ സഖ്യകക്ഷികൾ നടത്തിയ വ്യോമാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതിനെക്കുറിച്ച് യുഎൻ (ഐക്യരാഷ്‌ട്ര സഭ) കട‌ുത്ത ഉത്കണ്ഠ രേഖപ്പെടുത്തിയതിനുപിന്നാലെയാണിത്.

മൊസൂളിൽ ദിനംപ്രതി മരിക്കുന്ന സാധാരണക്കാരുടെ എണ്ണം സിറിയയിലെ ആലപ്പോയിൽ ഒരു മാസം ഉണ്ടാകുന്നത്രവരുമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാഖി സൈന്യവും അമേരിക്കൻ സഖ്യകക്ഷികളും ഐഎസിനെതിരേ നടത്തുന്ന വ്യോമാക്രമണങ്ങളിൽ ആയിരകണക്കിന് സാധാരണക്കാർ ദുരിതമനുഭവിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. തകരുന്ന കെട്ടിടങ്ങൾക്കടിയിൽ അകപ്പെടുന്നവരുടെ എണ്ണവും ക്രമമായി കൂടുകയാണ്.


6,00,000 പേർ പടിഞ്ഞാറൻ മൊസൂളിൽ ശേഷിക്കുന്നതായാണ് റിപ്പോർട്ട്. ഫെബ്രുവരി 19നുശേഷം ഉണ്ടായ വ്യോമാക്രമണങ്ങളിലും ഐഎസ് സ്ഫോടനങ്ങളിലുമായി 700 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാക്കി ഒബ്സർവേറ്ററി പറയുന്നു. കൂട്ടക്കുരിതിയെക്കുറിച്ച് സഖ്യസേന അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.