യുഎസ് സൈന്യത്തെ ഇറാക്കിൽനിന്നു പിൻവലിച്ചതു ശരിയായില്ലെന്നു ട്രംപ്
യുഎസ് സൈന്യത്തെ ഇറാക്കിൽനിന്നു പിൻവലിച്ചതു ശരിയായില്ലെന്നു ട്രംപ്
Tuesday, March 21, 2017 11:55 AM IST
വാഷിംഗ്ടൺ ഡിസി: ഇറാക്കിൽ യുഎസ് സൈന്യത്തെ നിലനിർത്തേണ്ടതായിരുന്നുവെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ മുൻ പ്രസിഡന്‍റ് ബറാക് ഒബാമയുടെ നടപടി ശരിയായില്ലെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ എത്തിയ ഇറാക്കി പ്രധാനമന്ത്രി ഹൈദർ അൽ അബാദിയുമൊത്തു പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ട്രംപ് ഒബാമയെ പഴിചാരിയത്. ഐഎസിനെതിരേ ഇറാക്ക് നടത്തുന്ന പോരാട്ടത്തിന് അമേരിക്കയുടെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് അബാദിക്കു ട്രംപ് ഉറപ്പു നൽകി.

സൈനികശക്തികൊണ്ടു മാത്രം ഭീകരത തുടച്ചുനീക്കാനാവില്ല. രാഷ്‌ട്രീയ, സാന്പത്തികമേഖലകളിൽ സഹകരിച്ചു പ്രവർത്തിച്ചുകൊണ്ടുവേണം ഭീകരതയ്ക്കെതിരായ പോരാട്ടം ശക്തമാക്കേണ്ടതെന്നു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മേഖലയിലെ ഇതര രാജ്യങ്ങളുമായുള്ള ബന്ധം വളർത്തുന്നതിൽ അൽ അബാദി കാണിക്കുന്ന ശുഷ്കാന്തിയെ ട്രംപ് പ്രകീർത്തിച്ചു.

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ യോജിച്ചു പ്രവർത്തിക്കാൻ അമേരിക്കയും ഇറാക്കും തീരുമാനിച്ച സാഹചര്യത്തിൽ ഇറാക്കിനെയോ ഇറാക്കിലെ ജനാധിപത്യ സ്ഥാപനങ്ങളെയോ ശിഥിലീകരിക്കാൻ ഏതെങ്കിലും രാജ്യം ശ്രമിച്ചാൽ അനുവദിച്ചുകൊടുക്കില്ല.

ഇറാക്കിലേക്ക് സൈന്യത്തെ അയയ്ക്കാനും പിന്നീട് പിൻവലിക്കാനും തന്‍റെ മുൻഗാമികൾ എടുത്ത തീരുമാനം ശരിയായില്ലെന്നു ട്രംപ് കുറ്റപ്പെടുത്തി.
മൊസൂളിൽ ഐഎസിനെതിരേയുള്ള പോരാട്ടം വിജയത്തിലേക്കു നീങ്ങുകയാണെന്നു പറയുന്നു. എന്നാൽ അമേരിക്ക പിന്മാറുന്പോൾ അത് ഐഎസിന്‍റെ കൈയിലായിരുന്നില്ല. അമേരിക്ക ഇറാക്കിലേക്കു സൈന്യത്തെ അയയ്ക്കേണ്ടിയിരുന്നില്ല. അയച്ച സാഹചര്യത്തിൽ തീർച്ചയായും അവിടെനിന്നു പിൻവാങ്ങാൻ പാടില്ലായിരുന്നു.

അമേരിക്കൻ സൈന്യം പിന്മാറിയപ്പോഴുണ്ടായ അവസരം മുതലെടുത്താണ് ഭീകരർ ശക്തി പ്രാപിച്ചത്. ഇക്കാര്യങ്ങളെല്ലാം അൽ അബാദിയുമായി ചർച്ച ചെയ്തെന്നും ഐഎസിനെ തുരത്തുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും പ്രധാന ആവശ്യമെന്നും ട്രംപ് വ്യക്തമാക്കി. ഐഎസിനെ പരാജയപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇപ്പോൾ തന്നെ അതു സംഭവിച്ചുകൊണ്ടിരിക്കുകയാണ്: ട്രംപ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.