ഫാത്തിമയിലെ സിസ്റ്റർ ലൂസിയയുടെ നാമകരണ നടപടി മുന്നോട്ട്
ഫാത്തിമയിലെ സിസ്റ്റർ ലൂസിയയുടെ നാമകരണ നടപടി മുന്നോട്ട്
Thursday, February 16, 2017 2:28 PM IST
ഫാത്തിമ: ഫാത്തിമയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ദർശനം ലഭിച്ച സിസ്റ്റർ ലൂസിയയുടെ നാമകരണ നടപടികൾ പുരോഗമിക്കുന്നു. രൂപതാതലത്തിലെ തെളിവെടുപ്പുകൾ പൂർത്തിയാക്കി. 15,000 പേജിലധികം വരുന്ന രേഖകൾ വത്തിക്കാനിലേക്ക് അയയ്ക്കാൻ തയാറായെന്നു കോയിംബ്രയിലെ ബിഷപ് വിർജീലിയോ ആന്‍റൂനസ് പറഞ്ഞു.
1917 മേയ് 13 മുതലാണ് ഫാത്തിമയിൽ പരിശുദ്ധ മറിയത്തിന്‍റെ ദർശനം മൂന്നുപേർക്ക് ലഭിച്ചത്. ഫ്രാൻസിസ്കോ മാർതോ (ഒന്പത്), സഹോദരി ജസീന്ത(ഏഴ്), ബന്ധു ലൂസിയ ഡോസ് സാന്‍റോസ് (10) എന്നിവർക്കാണു ദർശനം ഉണ്ടായത്. ആ വർഷം ഒക്ടോബർവരെ എല്ലാമാസവും 13-ാം തീയതി ദർശനം ലഭിച്ചു.


1930 -ൽ കത്തോലിക്കാ സഭ ഈ ദർശനങ്ങൾ അഭൗതിക സ്വഭാവമുള്ളതായി സ്ഥിരീകരിച്ചു. 1967-ൽ പോൾ ആറാമൻ മാർപാപ്പയും പിന്നീടു ജോൺപോൾ രണ്ടാമൻ മാർപാപ്പയും ബനഡിക്ട് 16-ാമൻ മാർപാപ്പയും ഫാത്തിമ സന്ദർശിച്ചു. ഈ മേയിൽ ദർശനത്തിന്‍റെ ശതാബ്ദിയോടനുബന്ധിച്ചു ഫ്രാൻസിസ് മാർപാപ്പ ഫാത്തിമയിൽ എത്തുന്നുണ്ട്.ഫ്രാൻസിസ്കോ മാർതോയും ജസീന്തയും 2000-ൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു. 2005ൽ മരിച്ച സിസ്റ്റർ ലൂസിയയ്ക്കു 97 വയസായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.