നെതന്യാഹുവിനു വൈറ്റ്ഹൗസിലേക്കു ട്രംപിന്‍റെ ക്ഷണം
നെതന്യാഹുവിനു വൈറ്റ്ഹൗസിലേക്കു ട്രംപിന്‍റെ ക്ഷണം
Monday, January 23, 2017 1:48 PM IST
വാഷിംഗ്ടൺ: ഒബാമയുടെ ഭരണകാലത്ത് ഉലഞ്ഞ യുഎസ്-ഇസ്രേലി ബന്ധം മെച്ചപ്പെടുത്താൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടപടി ആരംഭിച്ചു. ഞാ‍യറാഴ്ച ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ സമ്പർക്കം പുലർത്തിയ ട്രംപ് അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചെന്നും ഫെബ്രുവരി ആദ്യം യുഎസ് സന്ദർശിക്കുമെന്നും നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു.

സൈനിക, ഇന്‍റലിജൻസ്, സുരക്ഷാ മേഖലയിൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനു യുഎസ് ഏറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ടെന്നു ട്രംപ് പറഞ്ഞു. ഇറാൻ ഉയർത്തുന്ന ഭീഷണി നേരിടുന്ന കാര്യത്തിൽ സഹകരിച്ചു പ്രവർത്തിക്കാൻ ട്രംപും നെതന്യാഹുവും തീരുമാനിച്ചെന്നു വൈറ്റ്ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാവുകയുള്ളുവെന്ന് അഭിപ്രായപ്പെട്ട ട്രംപ് ഇക്കാര്യത്തിൽ യുഎസിന്‍റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു.


ടെൽ അവീവിൽനിന്ന് ഇസ്രേലി എംബസി ജറുസലേമിലേക്കു മാറ്റുന്ന കാര്യം വൈറ്റ്ഹൗസിന്‍റെ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. എംബസി മാറ്റുമെന്നു തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ ട്രംപ് പറഞ്ഞത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഭാവി പലസ്തീൻ രാഷ് ട്രത്തിന്‍റെ തലസ്ഥാനമായി പലസ്തീൻകാർ കരുതുന്ന ജറൂസലേമിൽ ഒരു രാജ്യത്തിന്‍റെയും എംബസിയില്ല.ടെൽഅവീവിൽനിന്നു യുഎസ് എംബസി മാറ്റുന്നതു സംബന്ധിച്ച പ്രാരംഭ ചർച്ചകൾ ആരംഭിച്ചതായി ട്രംപ് ഭരണകൂടവുമായി ബന്ധപ്പെട്ട കേന്ദ്രം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.