ചൈന: ഷിക്കു പുതിയ പദവി
ചൈന: ഷിക്കു പുതിയ പദവി
Saturday, January 21, 2017 2:13 PM IST
ബെയ്ജിംഗ്: ചൈനയിൽ പ്രസിഡന്‍റും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ഷി ചിൻപിംഗ് തന്‍റെ അധികാരം അരക്കിട്ടുറപ്പിച്ചു. സൈന്യവും സിവിലിയൻ ഭരണകൂടവുമായുള്ള ഏകോപനത്തിനു പുതുതായി ഒരു ഒരു കമ്മീഷൻ രൂപീകരിച്ച് ഷി അതിന്‍റെ ചെയർമാനായി. കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ ആണ് ഈ തീരുമാനമെടുത്തത്.
സൈനികവും ഭരണപരവുമായ കാര്യങ്ങളിൽ തീരുമാനവും ആലോചനയും ഏകോപനവും എടുക്കേണ്ടതും നടത്തേണ്ടതും ഈ കമ്മീഷനാണ്.

കഴിഞ്ഞ ഒക്ടോബറിൽ ഷിയെ കാതൽ നേതാവായി പ്രഖ്യാപിച്ചിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി, കേന്ദ്ര മിലിട്ടറി കമ്മീഷൻ ചെയർമാൻ എന്നീ പദവികൾക്കു പുറമേയാണ് ഈ വിശേഷണം.


ചെയർമാൻ മാവോ സേതൂംഗിനു തുല്യമായ പദവിയിലാണു ഷി ഇപ്പോൾ. ഡെംഗ്സിയാവോ പിംഗിനു ശേഷം തുടർന്നുവന്ന കൂട്ടുനേതൃത്വ സംവിധാനം പാടേ ഇല്ലാതാക്കിക്കൊണ്ടാണു ഷി അധികാരത്തിൽ പിടിമുറുക്കുന്നത്.

ഈ വർഷാവസാനം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാം കോൺഗ്രസ് നടക്കും. അതിൽ ഷി വീണ്ടും പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.