മലേഷ്യൻ വിമാനം: തെരച്ചിൽ നിറുത്തി
മലേഷ്യൻ വിമാനം: തെരച്ചിൽ നിറുത്തി
Tuesday, January 17, 2017 2:04 PM IST
സിഡ്നി: ഇന്ത്യൻ മഹാസമുദ്രത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിനുവേണ്ടി മൂന്നുവർഷമായി നടത്തിവന്ന തെരച്ചിൽ അവസാനിപ്പിച്ചതായി ഓസ്ട്രേലിയയിലെ ജോയിന്‍റ് ഏജൻസി കോഓർഡിനേഷൻ സെന്‍റർ അറിയിച്ചു. ഇതിനകം സമുദ്രത്തിൽ 120,000ചതുരശ്ര കിലോമീറ്റർ പ്രദേശത്തു തെരച്ചിൽ നടത്തി. പതിനാറുകോടി ഡോളറാണു തെരച്ചിലിനായി ചെലവഴിച്ചത്.

നേരത്തെ വിമാനത്തിന്‍റെ അവശിഷ്ടഭാഗങ്ങളെന്നു കരുതുന്നവ മഡഗാസ്കർ വരെയുള്ള പ്രദേശത്തുനിന്നു കണ്ടെടുത്തതായി റിപ്പോർട്ടു വന്നിരുന്നു. ഇതിൽ ഏഴെണ്ണം തകർന്ന വിമാനത്തിന്‍റേത് ആയിരിക്കാമെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ വിമാനം വീണത് എവിടെയാണന്നതിന്‍റെ യാതൊരു സൂചനയും കിട്ടിയില്ല.

ക്വാലാലമ്പൂരിൽനിന്നു ബെയ്ജിംഗിനു പോയ മലേഷ്യയുടെ ബോയിംഗ് 777 വിമാനമാണ്(ഫ്ളൈറ്റ് എംഎച്ച്370) 239 യാത്രക്കാരുമായി 2014 മാർച്ച് എട്ടിന് ഇന്ത്യൻ മഹാസമുദ്രത്തിൽ അപ്രത്യക്ഷമായത്. ചൈന, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങൾ സംയുക്തമായാണു തെരച്ചിൽ നടത്തിയത്.


കിട്ടാവുന്നതിൽ മെച്ചമായ സാങ്കേതിക വിദ്യയും വിദഗ്ധരെയും ഉപയോഗിച്ചു നടത്തിയ തെരച്ചിൽ വിഫലമായെന്നും ഏറെ ദുഃഖത്തോടെയാണെങ്കിലും തെരച്ചിൽ അവസാനിപ്പിക്കുകയാണെന്നും മൂന്നു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കമ്മിറ്റി വ്യക്തമാക്കി. തെരച്ചിൽ ഉപേക്ഷിച്ചതിൽ വിമാനയാത്രികരുടെ ബന്ധുക്കൾ എതിർപ്പു പ്രകടിപ്പിച്ചു. നിരുത്തരവാദപരമായ നടപടിയാണിതെന്ന് അവർ ആരോപിച്ചു.
ഇനി ഏതെങ്കിലും സ്വകാര്യ സംരംഭകൻ പണം മുടക്കിയാൽ മാത്രമേ തെരച്ചിൽ സാധ്യമാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.