ഓസ്ട്രിയൻ ജനഹിതവും ഇന്നറിയാം
Saturday, December 3, 2016 1:45 PM IST
വിയന്ന: അമേരിക്കയും ബ്രിട്ടനും ഓസ്ട്രിയക്കാർക്കു മാതൃകയാകുമോ? ഇന്ന് ഓസ്ട്രിയൻ ജനത പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുമ്പോൾ എല്ലാവരും ചോദിക്കുന്നത് അതാണ്.

മേയ് മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അസാധുവാക്കപ്പെട്ടതിനെ തുടർന്നാണ് ഇന്നത്തെ വോട്ടിംഗ്. അന്ന് ഗ്രീൻപാർട്ടി പിന്താങ്ങിയ സ്വതന്ത്രൻ അലക്സാണ്ടർ വാൻ ഡെർ ബെല്ലൻ (72) വെറും 31,026 വോട്ടിന് (0.6 ശതമാനം) വിജയിച്ചതാണ്. തോറ്റത് അതിതീവ്രവലതുപക്ഷക്കാരനായ ഫ്രീഡം പാർട്ടിയുടെ നോർബർട്ട് ഹോഫർ (45)

ഒക്ടോബർ രണ്ടിലേക്ക് തെരഞ്ഞെടുപ്പുവച്ചെങ്കിലും പോസ്റ്റൽ വോട്ടിലെ പശയിൽ തകരാർ കണ്ടതിനാൽ ഇന്നത്തേക്കു നീട്ടിയതാണ്. ജൂലൈ എട്ടിന് ഹൈൻസ് ഫിഷർ സ്‌ഥാനമൊഴിഞ്ഞശേഷം രാജ്യത്തിനു പ്രസിഡന്റുമില്ല.


ഇടത്തോട്ടോ വലത്തോട്ടോ ചായ്വുള്ള മധ്യവർത്തി പാർട്ടികളാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഓസ്ട്രിയയിൽ ഭരിച്ചുപോന്നത്. ഇതാദ്യമാണു തീവ്രവലതുപക്ഷം വിജയത്തിനടുത്തെത്തുന്നത്. പ്രസിഡന്റ് പദവി ആലങ്കാരികമാണെങ്കിലും ജനഹിതം എങ്ങോട്ടു നീങ്ങുന്നുവെന്ന് ഈ തെരഞ്ഞെടുപ്പു കാണിക്കും. യൂറോപ്പിൽ പൊതുവേ തീവ്രവലതുപക്ഷം ശക്‌തിപ്പെടുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.