പാക് പോലീസ് മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതായി റിപ്പോർട്ട്
പാക് പോലീസ് മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതായി റിപ്പോർട്ട്
Monday, September 26, 2016 11:00 AM IST
ഇസ്ലാമാബാദ്: സാധാരണ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ചുകൊണ്ട് പാക് പോലീസ് പ്രവർത്തിക്കുന്നതായി ആഗോള മനുഷാവകാശ സംഘടനയുടെ റിപ്പോർട്ട്. ബലുചിസ്‌ഥാൻ, സിന്ധ്, പഞ്ചാബ് എന്നീ പ്രവിശ്യകളിലെ പോലീസ് ക്രൂരത വ്യക്‌തമാക്കുന്ന റിപ്പോർട്ട് ഹ്യൂമൻ റൈറ്റസ് വാച്ചാണ് (എച്ചആർഡബ്ല്യു) തയാറാക്കിയത്. കഴിഞ്ഞവർഷം 2000 വ്യാജ ഏറ്റുമുട്ടലുകൾ പോലീസ് നടത്തിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അഭയാർഥികളായെത്തുന്നവർ, ദരിദ്രർ, മതന്യൂനപക്ഷങ്ങൾ, ഭൂരഹിതർ എന്നിവരെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയും നിരന്തരം പീഡനങ്ങൾക്കു വിധേയമാക്കുകയുമാണ്. ലാത്തികൊണ്ടുള്ള മർദനം, ലൈംഗികാതിക്രമം, മാനസികമായി പീഡിപ്പിക്കൽ, ശാരീരിക മർദനം എന്നിവ നടത്തുന്നതായി റിപ്പോർട്ടിലുണ്ട്.


ഇത്തരത്തിലുള്ള പോലീസ് നടപടികളെത്തുടർന്ന് പാക്കിസ്‌ഥാൻ നിരവധി സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും നിയമ–നീതി സംവിധാനം പാടേ തകർന്നിരിക്കുന്നുവെന്നും ഉദ്യോഗസ്‌ഥർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.