അഭയാർഥി ബോട്ട് ദുരന്തം: 148 മൃതദേഹങ്ങൾ കിട്ടി
അഭയാർഥി ബോട്ട് ദുരന്തം: 148 മൃതദേഹങ്ങൾ കിട്ടി
Friday, September 23, 2016 11:52 AM IST
കയ്റോ: ഈജിപ്റ്റിലെ റോസറ്റാ തുറമുഖത്തിനു സമീപം മെഡിറ്ററേനിയനിൽ അഭയാർഥിബോട്ടു മുങ്ങി മരിച്ച 148 പേരുടെ മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തെന്ന് ഈജിപ്ഷ്യൻ അധികൃതർ അറിയിച്ചു. ഈജിപ്റ്റിൽനിന്ന് ഇറ്റലിക്കു തിരിച്ച ബോട്ടിൽ 450 യാത്രികരാണുണ്ടായിരുന്നത്. 163 പേരെ രക്ഷപ്പെടുത്തിയെന്ന് ഈജിപ്ഷ്യൻ സൈനിക കേന്ദ്രങ്ങൾ വ്യക്‌തമാക്കി.

ഈ വർഷം മെഡിറ്ററേനിയൻ സമുദ്രത്തിലുണ്ടാവുന്ന ഏറ്റവും വലിയ അഭയാർഥി ബോട്ടപകടമാണിതെന്ന് യുഎൻ അഭയാർഥി ഏജൻസി പറഞ്ഞു.ബാൾക്കൻ പാത അടച്ചതിനെത്തുടർന്ന് യൂറോപ്പിനു പോകുന്ന അഭയാർഥികൾ ഈജിപ്തിലും ലിബിയയിലും നിന്ന് ബോട്ടുകളിലാണു യാത്ര തിരിക്കുന്നത്. ബോട്ടുകളിൽ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന നിരവധി മനുഷ്യക്കടത്തു സംഘങ്ങൾ ഈ മേഖലകളിൽ പ്രവർത്തിക്കുന്നു


ബുധനാഴ്ച അപകടത്തിൽപ്പെട്ട ബോട്ടിൽ സുഡാൻ, ഈജിപ്ത്, ലിബിയ, എത്യോപ്യ, സിറിയ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികളാണുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.