ദിൽമയെ ഇംപീച്ച് ചെയ്തു
ദിൽമയെ ഇംപീച്ച് ചെയ്തു
Saturday, August 27, 2016 11:45 AM IST
ബ്രസീലിയ: ബ്രസീലിലെ പ്രഥമ വനിതാ പ്രസിഡന്റ് ദിൽമാ റൂസെഫിനെ സെനറ്റ് ഇംപീച്ച് ചെയ്തു. ബജറ്റ് നിയമങ്ങൾ ലംഘിച്ചുവെന്നാണ് മുൻ മാർക്സിസ്റ്റ് ഗറിലയായ ദിൽമയ്ക്കെതിരേയുള്ള ആരോപണം.

ദിൽമയെ പ്രസിഡന്റ് പദവിയിൽനിന്നു പുറത്താക്കുന്നതിന് അനുകൂലമായി 61 പേർ വോട്ടു ചെയ്തു. 20 പേർ മാത്രമേ ഇംപീച്ചുമെന്റിനെ എതിർത്തുള്ളു. എട്ടുവർഷത്തേക്ക് ദിൽമയെ ഇലക്ഷനിൽ മത്സരിക്കുന്നതിൽനിന്നു വിലക്കണമോ എന്നതു സംബന്ധിച്ച് പ്രത്യേക വോട്ടെടുപ്പു നടത്തും.

സെനറ്റിൽ ഹാജരായി ഇംപീച്ചുമെന്റ് വിചാരണയ്ക്കു മറുപടി പറഞ്ഞ ദിൽമ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു വ്യക്‌തമാക്കി. ജനാധിപത്യം അട്ടിമറിക്കാനാണു തനിക്ക് എതിരേ ഇംപീച്ചുമെന്റ് നടപടിയുമായി ചില സ്‌ഥാപിതതാത്പര്യക്കാർ രംഗത്തെത്തിയതെന്നും അവർ ആരോപിച്ചു. പെട്രോബാസ് എണ്ണക്കമ്പനി അഴിമതി സംബന്ധിച്ച് നടത്തുന്ന അന്വേഷണത്തിൽ ദിൽമയുടെ പല എതിരാളികളും കുടുങ്ങിയിട്ടുണ്ട്. അന്വേഷണത്തിൽ തിരിമറി നടത്തി തടി രക്ഷിക്കാനാണ് തന്നെ അവർ പുറത്താക്കുന്നതെന്നു ദിൽമ ആരോപിച്ചു.


എന്നാൽ സെനറ്റർമാരിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം പേരും ദിൽമയ്ക്കെതിരാണെന്ന് ആദ്യഘട്ടത്തിൽതന്നെ വ്യക്‌തമായിരുന്നു. മേയിൽ ദിൽമ സസ്പെൻഷനിലായതിനെത്തുടർന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മൈക്കൽ ടെമറിന് ഇനി 2018വരെ പ്രസിഡന്റായി അധികാരത്തിൽ തുടരാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.