ബോംബ്സ്ഫോടനം: ഇറാക്കിൽ 42 മരണം
Saturday, April 30, 2016 11:59 AM IST
ബാഗ്ദാദ്: ഷിയാ തീർഥാടന കേന്ദ്രമായ കാദിമിയ പള്ളിയിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. 40ലേറെ പേർക്കു പരിക്കേറ്റിട്ടുണ്ട്. ദക്ഷിണ ഇറാക്കിലെ ഏറ്റവും പ്രശസ്തമായ ഷിയ പള്ളിയാണ് ഇവിടുത്തേത്. ആയിരക്കണക്കിന് വിശ്വാസികൾ കാൽനടയായി ഇവിടം സന്ദർശിക്കാറുണ്ട്. കൂടുതൽ വിശ്വാസികളെത്തിയ ദിനത്തിലാണ് സ്ഫോടനം. അതുകൊണ്ട് തന്നെ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സുരക്ഷാസേന നല്കുന്ന സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റിനെയാണ് സംശയം. അടുത്തകാലത്ത് ഷിയാ വിഭാഗക്കാർക്കുനേരേ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.


ഇറാക്കിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നകുന്നതിനിടെയുണ്ടായ തുടർ സ്ഫോടനങ്ങൾ രാജ്യത്തെ സ്‌ഥിതി വീണ്ടും ഗുരുതരമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഹൈദർ അൽ–അബാദിയുടെ ഭരണത്തിൽ ജനങ്ങൾ അസംന്തുഷ്ടരാണ്. അഴിമതി വർധിച്ചതും സാമ്പത്തിക അരാജകത്വവും വർധിച്ചതാണ് കാരണം. ഐഎസിന്റെ സ്വാധീനം മേഖലയിൽ കുറഞ്ഞെങ്കിലും കിഴക്കൻ ഇറാക്കിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഇപ്പോഴും ഭീകരസംഘടനയുടെ നിയന്ത്രണ ത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.