തുര്‍ക്കി മുന്നറിയിപ്പു നല്‍കിയില്ലെന്നു റഷ്യന്‍ പൈലറ്റ്
Thursday, November 26, 2015 11:45 PM IST
ഡമാസ്കസ്: മുന്നറിയിപ്പു നല്‍കാതെയാണു തുര്‍ക്കി തന്റെ വിമാനം വീഴ്ത്തിയതെന്നു സിറിയയില്‍ തകര്‍ന്ന റഷ്യന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റ് കോണ്‍സ്റന്റയിന്‍ മുറാക്റ്റിന്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.

വിമാനത്തില്‍നിന്നു പാരച്യൂട്ടില്‍ രക്ഷപ്പെട്ട കോണ്‍സ്റന്റയിനെ വിമത മേഖലയില്‍നിന്ന് സിറിയന്‍ കമാന്‍ഡോകളും റഷ്യന്‍ സൈനികരും ചേര്‍ന്നാണു രക്ഷപ്പെടുത്തി ലടാക്കിയയിലെ റഷ്യന്‍ വ്യോമത്താവളത്തിലെത്തിച്ചത്.

വിമാനത്തിന്റെ സഹപൈലറ്റ് ലഫ്റ്റനന്റ് കേണല്‍ പെഷ്കോവ് കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ മൃതദേഹത്തിനരികില്‍ ആഹ്ളാദ ഭരിതരായി നില്‍ക്കുന്ന വിമതരുടെ ചിത്രം സ്വകാര്യ ചാനലുകളില്‍ വന്നു. പെഷ്കോവിനു മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് റഷ്യ മെഡല്‍ നല്‍കുമെന്നു റഷ്യ അറിയിച്ചു.


ആറായിരം മീറ്റര്‍ ഉയരത്തില്‍ പറക്കുമ്പോഴാണ് താന്‍ പൈലറ്റ് ചെയ്ത സുഖോയി വിമാനം തുര്‍ക്കി വീഴ്ത്തിയതെന്നു മുറാക്റ്റിന്‍ റോസിയാ വണ്‍ ടിവി ചാനലിനോടു പറഞ്ഞു.

തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ പ്രവേശിച്ചില്ല. തുര്‍ക്കിയില്‍നിന്നു മുന്നറിയിപ്പു സന്ദേശം കിട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.