85 അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍ ലിബിയന്‍ തീരത്ത്
Tuesday, October 6, 2015 10:44 PM IST
ട്രിപ്പോളി: യൂറോപ്പിലേക്കുള്ള മാര്‍ഗമധ്യേ ബോട്ടു മുങ്ങി മരിച്ച 85 അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍ ലിബിയന്‍ തീരത്ത് അടിഞ്ഞു. തലസ്ഥാനമായ ട്രിപ്പോളിക്കു സമീപം 75 പേരുടെ മൃതദേഹങ്ങ ളും സബ്രാട്ട മേഖലയില്‍നിന്നു പത്തു മൃതദേഹങ്ങളും കണ്െടടുത്തെന്നു റെഡ്ക്രെസന്റ് വക്താവ് മുഹമ്മദ് അല്‍ മിസ്്റാത്തി അറിയിച്ചു.

കടലില്‍നിന്ന് 212 അഭയാര്‍ഥികളെ രക്ഷിച്ചെന്നു ലിബിയന്‍ തീരസംരക്ഷണസേന പറഞ്ഞു. സെനഗള്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു മിക്ക അഭയാര്‍ഥികളും. ലിബിയയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഇറ്റലിയുടെ ലാമ്പെടുസയിലേക്കു പോകുന്ന അഭയാര്‍ഥികളാണ് സാധാരണയായി അപകടത്തിനിരയാവുന്നത്. ലിബിയയിലെ അരക്ഷിതാവസ്ഥ മുതലെടുത്തു മനുഷ്യക്കടത്തുകാര്‍ പണംവാങ്ങി അഭയാര്‍ഥികളെ സുരക്ഷിതമ ല്ലാത്ത ജലവാഹനങ്ങളില്‍ ഇറ്റാലിയന്‍ തീരത്തെത്തിക്കുകയാ ണു ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.