മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടം കണ്െടത്തി?
മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടം കണ്െടത്തി?
Friday, July 31, 2015 11:46 PM IST
ക്വാലാലമ്പൂര്‍: ഒന്നര വര്‍ഷംമുമ്പ് കാണാതായ മലേഷ്യയുടെ എംഎച്ച് 370 വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്ടം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്െടത്തിയെന്നു റിപ്പോര്‍ട്ട്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ ഭാഗത്ത് ഫ്രാന്‍സിന്റെ നിയന്ത്രണത്തിലുള്ള റീയൂണിയന്‍ ദ്വീപില്‍നിന്നു 3700 കിലോമീറ്റര്‍ അകലെയാണ് അവശിഷ്ടം കണ്െടത്തിയതെന്ന് മലേഷ്യന്‍ ഡെപ്യൂട്ടി ഗതാഗാത മന്ത്രി അബ്ദുള്‍ അസീസ് കപ്രാവി അറിയിച്ചു. ചിറകിന്റെ ഭാഗവും ഒരു സ്യൂട്ട്കേസും കണ്െടത്തിയെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലമ്പൂരില്‍നിന്നു ബെയ്ജിംഗിലേക്കു 239 പേരുമായി പറന്ന ബോയിംഗ് 777 വിമാനമാണ് 2014 മാര്‍ച്ച് എട്ടിന് റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. അന്നുമുതല്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും കാര്യമായ സൂചനകള്‍ ഇതുവരെ ലഭിച്ചിരുന്നില്ല. വിമാനയാത്രികരില്‍ ഭൂരിഭാഗവും ചൈനക്കാരായിരുന്നു. അഞ്ച് ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു.

റീയൂണിയന്‍ ദ്വീപിലേക്കു മലേഷ്യയുടെ പ്രത്യേക അന്വേഷണസംഘം പുറപ്പെട്ടതായി കപ്രാവി പറഞ്ഞു. മഡഗാസ്കറിനു കിഴക്ക് 600 കിലോമീറ്റര്‍ അകലെയാണ് ഫ്രാന്‍സിന്റെ നിയന്ത്രണത്തിലുള്ള റീയൂണിയന്‍ ദ്വീപ്.


ചിറകിന്റെ ഭാഗമെന്നു കരുതുന്ന(ഫ്ളാപ്പറോണ്‍) അവശിഷ്ടത്തിന് 2-2.5 മീറ്റര്‍ നീളം കണക്കാക്കുന്നു. മലേഷ്യയുടെയും ഓസ്ട്രേലിയയുടെയും സഹായത്തോടെ ഫ്രാന്‍സിന്റെ ആകാശദുരന്ത അന്വേഷണ ഏജന്‍സി അവശിഷ്ടങ്ങള്‍ പരിശോധിച്ചുവരികയാണ്. അവശിഷ്ടങ്ങള്‍ ഫ്രാന്‍സിലെ ടുളോസിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ടുപോകും. സഞ്ചരിക്കേണ്ട പാതയില്‍നിന്നു വ്യതിചലിക്കുന്നതിനു മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ട്രാന്‍സ്പോണ്ടര്‍ ആരോ കരുതിക്കൂട്ടി ഓഫ് ചെയ്തതായും അന്വേഷണസംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുതകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടം റീയൂണിയന്‍ ദ്വീപില്‍ ഒഴുകിയെത്തിയതാണോ എന്നും സംശയിക്കുന്നുണ്ട്. കണ്െടടുത്ത വിമാനഭാഗം കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതാണെന്നു സ്ഥിരീകരിച്ചാല്‍, വിമാനം കാണാതായശേഷമുള്ള 18 മാസത്തെ കടലൊഴുക്കിന്റെ ദിശ കണക്കാക്കി വിമാനംതകര്‍ന്നുവീണ സ്ഥലം കണ്െടത്താമെന്നും അന്വേഷണ ഏജന്‍സികള്‍ കണക്കുകൂട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.