ഒരു പേരിലെന്തിരിക്കുന്നു; നഗര പേരുമാറ്റ ഹർജികൾ തള്ളി ബോംബെ ഹൈക്കോടതി
ഒരു പേരിലെന്തിരിക്കുന്നു;  നഗര പേരുമാറ്റ ഹർജികൾ  തള്ളി ബോംബെ ഹൈക്കോടതി
Thursday, May 9, 2024 1:19 AM IST
മുംബൈ: വിഖ്യാത നഗരങ്ങളുടെ പേരുമാറ്റച്ചടങ്ങുകളെ സാധൂകരിക്കാൻ വില്യം ഷേക്സ്പിയറെ കൂട്ടുപിടിച്ച് ബോംബെ ഹൈക്കോടതി. ഔറംഗാബാദിന്‍റെയും ഉസ്മാനാബാദിന്‍റെയും പേരുമാറ്റാനുള്ള മഹാരാഷ്‌ട്ര സർക്കാർ തീരുമാനത്തിനെതിരായ ഹർജിയിലാണ് ബോംബെ ഹൈക്കോടതി ഷേക്സ്പിയറിനെ കൂട്ടുവിളിച്ചത്.

ഒരു പേരിലെന്തിരിക്കുന്നുവെന്ന കവി വാചകം ഉദ്ധരിച്ച കോടതി സർക്കാരിനെതിരായ ഹർജികൾ തള്ളി. ഔറംഗാബാദിന്‍റെ പേര് ഛത്രപതി സാംഭാജി നഗർ എന്നും ഉസ്മാനാബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയ തീരുമാനത്തിനെതിരെയായിരുന്നു ഹർജികൾ. ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റീസ് ആരീഫ് ഡോക്ടർ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ തള്ളിയത്.

ഹർജികളിൽ കഴമ്പില്ലെന്നും സംസ്ഥാന സർക്കാർ പുനർനാമകരണത്തിനായി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഇടപെടൽ ആവശ്യമില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഷെക്സ്പിയർ നാടകമായ റോമിയോ ആൻഡ് ജൂലിയറ്റിലെ ഒരു പേരിലെന്തിരിക്കുന്നു എന്ന ഭാഗം ഇക്കാര്യം വിശദീകരിക്കാൻ കോടതി ചൂണ്ടിക്കാട്ടി.

പേരുമാറ്റത്തിൽ ദുരുദേശ്യമില്ലെന്ന് സൂചിപ്പിക്കാൻ ഒരു ‘പേരിലെന്തിരിക്കുന്നു? റോസ പുഷ്പത്തെ നിങ്ങൾ മറ്റൊരു പേരിൽ വിളിച്ചാലും, അതിന്‍റെ ഗന്ധം ഹൃദ്യവും മധുരതരവും ആയിരിക്കും എന്ന’ ഷേക്സ്പിയർ വാക്കുകൾ കോടതി ഉദ്ധരിച്ചു. ഒരു പ്രദേശത്തിന്‍റെ പേരുമാറ്റാനും പുനർനാമകരണം ചെയ്യാനും മഹാരാഷ്‌ട്ര സർക്കാരിനെ മഹാരാഷ്‌ട്ര ലാൻഡ് റവന്യൂ കോഡ് അനുവദിക്കുന്നുണ്ട്.

ജില്ലകളുടെയും നഗരങ്ങളുടെയും പേരുമാറ്റാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് സർക്കാർ നിയമപരമായ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

2022 ൽ ഏക്നാഥ് ഷിൻഡെ മന്ത്രിസഭ ഔറംഗാബാദിന്‍റെ പേര് ഛത്രപതി സാംഭാജി നഗറെന്നും ഉസ്മാനാബാദിനെ ധാരാശിവെന്നും മാറ്റിയ തീരുമാനത്തിന് അംഗീകാരം നൽകി. പേരുകൾ മാറ്റുന്നതിനുള്ള സർക്കാർ പ്രമേയം രണ്ടംഗ മന്ത്രിസഭ പാസാക്കുകയും തുടർന്ന് കേന്ദ്ര സർക്കാരിനു കൈമാറുകയും ചെയ്തു.

2023 ഫെബ്രുവരിയിൽ, പേരുമാറ്റത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരാക്ഷേപ പത്രം നൽകുകയും തുടർന്ന്, ഔറംഗാബാദിന്‍റെയും ഉസ്മാനാബാദിന്‍റെയും പേരുകൾ മാറ്റി സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.