സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കും
സദാനന്ദ ഗൗഡ  ബിജെപി വിട്ടേക്കും
Tuesday, March 19, 2024 3:25 AM IST
ബംഗളൂരു: സീറ്റ് നിഷേധിക്കപ്പെട്ട കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്നു റിപ്പോർട്ട്. ബിജെപി നേതൃത്വത്തിനെതിരേ അതൃപ്തി പരസ്യമാക്കിയ ഗൗഡ, സീറ്റ് നിഷേധിച്ചതു തന്നെ വേദനിപ്പിച്ചെന്ന് പറഞ്ഞു. ഗൗഡ കോൺഗ്രസുമായി ചർച്ച നടത്തിയതായും മൈസൂരുവിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നും റിപ്പോർട്ടുണ്ട്.

മൈസൂർ രാജകുടുംബാംഗം ബിജെപിയിലെ യദുവീർ വൊഡയാർ ആണു ബിജെപി സ്ഥാനാർഥി. സിറ്റിംഗ് എംപി പ്രതാപ് സിംഹയെ മാറ്റി യദുവീറിനെ സ്ഥാനാർഥിയാക്കിയതിൽ ബിജെപിക്കുള്ളിൽ അമർഷം പ്രകടമാണ്. കർണാടക മുൻ മുഖ്യമന്ത്രികൂടിയായ സദാനന്ദ ഗൗഡയുടെ സിറ്റിംഗ് സീറ്റായ ബംഗളൂരു നോർത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്തലജെയാണു ബിജെപി സ്ഥാനാർഥി.

കർണാടകയിൽ വ്യത്യസ്തയുള്ള പാർട്ടിയെന്ന് ഇനി ബിജെപിയെ വിശേഷിപ്പിക്കാനാവില്ലെന്ന് ഇന്നലെ 71 വയസ് പൂർത്തിയായ ഗൗഡ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടുവെന്നതു സത്യമാണെന്ന് അദ്ദേഹം പറഞ്ഞു.


ബിജെപിയിലെ പ്രമുഖ വൊക്കലിഗ നേതാവാണ് ഗൗഡ. കർണാടകയിൽ രണ്ടു സീറ്റ് നല്കാമെന്ന ബിജെപിയുടെ നിലപാടിൽ ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി അതൃപ്തി അറിയിച്ചു. മാണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകളാണ് ജെഡി-എസ് പ്രതീക്ഷിച്ചത്.

എച്ച്.ഡി. ദേവഗൗഡയുടെ മരുമകൻ ഡോ. സി.എൻ. മഞ്ജുനാഥ് ബംഗളൂരു റൂറൽ സീറ്റിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. കോലാർ സീറ്റ് ജെഡി-എസിനു നല്കില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. നടി സുമലത ബിജെപി പിന്തുണയോടെ വിജയിച്ച മണ്ഡലമാണു വൊക്കലിഗ കോട്ടയായ മാണ്ഡ്യ. സുമലതയ്ക്ക് ചിക്കാബല്ലാപുർ നല്കുമെന്നാണു റിപ്പോർട്ട്.

ശിവമോഗ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയെ അനുനയിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്‍റെ ശ്രമം ഫലം കണ്ടില്ല. ഇന്നലെ ശിവമോഗ യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ഈശ്വരപ്പ പങ്കെടുത്തില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.