ബിജെപിയിൽ ചേരാൻ പട്ടേൽ നേതാവിനു ഒരുകോടി വാഗ്ദാനം
ബിജെപിയിൽ ചേരാൻ പട്ടേൽ നേതാവിനു ഒരുകോടി വാഗ്ദാനം
Monday, October 23, 2017 12:48 PM IST
അഹമ്മദാബാദ്: പാർട്ടിയിൽ ചേരാൻ ബിജെപി ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ഹാർദിക് പട്ടേലിന്‍റെ അനുയായി നരേന്ദ്ര പട്ടേൽ. ഞായറാഴ്ച വൈകുന്നേരം ബിജെപിയിൽ ചേർന്ന നരേന്ദ്ര പട്ടേൽ രാത്രി 10.30നു നാടകീയമായി പത്രസമ്മേളനം വിളിച്ച് ബിജെപിയിൽ ചേരുന്നതിനു തനിക്ക് ഒരു കോടി രൂപ വാഗ്ദാനമുണ്ടായിരുന്നുവെന്നു പറഞ്ഞു. അതിൽ പത്തു ലക്ഷം രൂപ മുൻകൂറായി ലഭിച്ചുവെന്നും പറഞ്ഞ നരേന്ദ്ര പട്ടേൽ, നോട്ടുകൾ മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. നോർത്ത് ഗുജറാത്ത് പടിദാർ(പട്ടേൽ) അനാമത് ആന്ദോളൻ സമിതി(പിഎഎഎസ്) കൺവീനറാണു നരേന്ദ്ര പട്ടേൽ.

ശനിയാഴ്ച ബിജെപിയിൽ ചേർന്ന പിഎഎഎസ് നേതാവ് വരുൺ പട്ടേലാണു ഇടനിലക്കാരനായതെന്നു നരേന്ദ്ര പട്ടേൽ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് ജിത്തു വഘാനിയുമായി അദ്ദേഹത്തിന്‍റെ വസതിയിൽ കൂടിക്കാഴ്ച നടത്തിയശേഷം രാത്രി ബിജെപി ആസ്ഥാനത്തെത്തിയപ്പോൾ വരുൺ പത്തു ലക്ഷം രൂപ തന്നു. തിങ്കളാഴ്ച നടക്കുന്ന ബിജെപി പരിപാടിയിൽ വച്ച് ബാക്കി 90 ലക്ഷം രൂപ തുക നല്കാമെന്നായിരുന്നു വരുണിന്‍റെ വാഗ്ദാനം. ബിജെപിയെ തുറന്നുകാട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വരുണിന്‍റെ നിർദേശങ്ങൾ പാലിച്ചത്. എന്‍റെ സമുദായത്തെ വഞ്ചിക്കാൻ ഞാൻ ഒരുക്കമല്ല. ബിജെപിക്ക് എന്നെയോ പട്ടേൽ സമുദായത്തോടുള്ള എന്‍റെ പ്രതിബദ്ധതയോ വിലയ്ക്കു വാങ്ങാനാവില്ല- നരേന്ദ്ര പട്ടേൽ പറഞ്ഞു. അതേസമയം, നരേന്ദ്രയുടെ ആരോപണങ്ങൾ വരുൺ പട്ടേൽ നിഷേധിച്ചു. വരുൺ പട്ടേലും രേഷ്മ പട്ടേലും ബിജെപി അധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത ‌യോഗത്തിലാണു ബിജെപിയിൽ അംഗത്വം നേടിയത്.


ഇതിനിടെ, ഏതാനും മാസം മുന്പ് ബിജെപിയിൽ ചേർന്ന പട്ടേൽ സമര നേതാവ് നിഖിൽ സവാനി പാർട്ടിയിൽനിന്നു രാജിവച്ചു. പട്ടേൽ വിഭാഗക്കാരുടെ ആവശ്യങ്ങൾക്കു നേരേ ബിജെപി നേതൃത്വം മുഖംതിരിക്കുകയാണെന്നും പണം നല്കി നേതാക്കളെ തങ്ങളുടെ വശത്താക്കി പടിദാർ അനാമത് ആന്ദോളൻ സമിതിയെ തകർക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും സവാനി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.