ജിഷ്ണുവിന്‍റെ മരണം: അന്വേഷണത്തിന് എത്ര വർഷമെടുക്കുമെന്നു സുപ്രീംകോടതി
ജിഷ്ണുവിന്‍റെ മരണം: അന്വേഷണത്തിന് എത്ര വർഷമെടുക്കുമെന്നു സുപ്രീംകോടതി
Monday, October 23, 2017 12:34 PM IST
ന്യൂഡൽഹി: പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കാൻ എത്ര വർഷമെടുക്കുമെന്ന് സുപ്രീം കോടതി. അന്വേഷണത്തിന്‍റെ തത്‌സ്ഥിതി റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിനോടു നിർദേശിച്ചു.

കേസ് ഏറ്റെടുക്കുമോയെന്ന കാര്യത്തിൽ ഇന്നലെയും സിബിഐ നിലപാട് അറിയിച്ചില്ല. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും കോടതി സിബിഐക്കു നിർദേശം നൽകി. ജിഷ്ണു പ്രണോയ്, ഷഹീർ ഷൗക്കത്തലി കേസുകളിൽ ഉൾപ്പെട്ട നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ്, വൈസ് പ്രിൻസിപ്പൽ ശക്തിവേൽ എന്നിവരടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. രണ്ടു കേസുകളിലെയും അന്വേഷണം ഏതു ഘട്ടത്തിലാണെന്നു കോടതി സർക്കാരിനോട് ആരാഞ്ഞു.


ശാസ്ത്രീയ പരിശോധനയടക്കം നടക്കുകയാണെന്ന് കേരളം അറിയിച്ചപ്പോൾ അന്വേഷണം പൂർത്തിയാക്കാൻ എത്രവർഷമെടുക്കുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. രണ്ടുകേസുകളിലും തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം.

കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ അടുത്തയാഴ്ച നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, ജിഷ്ണുക്കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മാതാവ് മഹിജ സുപ്രീംകോടതിയിൽ സമർപ്പിച്ചു. കേരള പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും കേസിൽ വലിയ വീഴ്ചയാണ് പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും മഹിജ ഹർജിയിൽ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.