ബിൽക്കിസ് ബാനു കൂട്ടമാനഭംഗക്കേസ്: പോലീസിനെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നു സുപ്രീംകോടതി
ബിൽക്കിസ് ബാനു കൂട്ടമാനഭംഗക്കേസ്: പോലീസിനെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നു സുപ്രീംകോടതി
Monday, October 23, 2017 12:34 PM IST
ന്യൂഡൽഹി: ഗുജറാത്ത് കലാപ കാലത്ത് ബിൽക്കിസ് ബാനുവിനെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി.

പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതലത്തിൽ എന്തു നടപടിയെടുക്കുമെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഇക്കാര്യത്തിൽ നാലാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും നിർദേശിച്ചു. കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുതിയ അപേക്ഷ സമർപ്പിക്കാൻ ഹർജിക്കാരിക്കും കോടതി അനുവാദം നൽകി.

2002ലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരേ വിധിച്ച ജീവപര്യന്തം ശിക്ഷ ബോംബൈ ഹൈക്കോടതി ശരിവച്ചിരുന്നു. എന്നാൽ, ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും തെളിവ് നശിപ്പിച്ചതിനും അഞ്ച് പോലീസുദ്യോഗസ്ഥരെയും രണ്ട് ഡോക്ടർമാരെയും ശിക്ഷിച്ചെങ്കിലും ശിക്ഷാ കാലാവധി പൂർത്തിയായ തോടെ ജോലിക്കു തിരികെ കയറിയതു ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കുറ്റക്കാരെന്നു കോടതി കണ്ടെത്തിയവർ എങ്ങനെ ജോലിയിൽ തിരികെ കയറിയെന്നു ചോദിച്ച കോടതി, ഇവർക്കെതിരേ എന്തു വകുപ്പുതല നടപടിയെടുത്തെന്നു ഗുജറാത്ത് സർക്കാരിനോട് ആരാഞ്ഞു.


ബോംബെ ഹൈക്കോടതി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണെങ്കിൽ ഇവർക്കു ജോലിയിൽ തുടരാനാവില്ല. ഇക്കാര്യത്തിൽ അച്ചടക്ക നടപടിക്കു താമസമെന്തെന്നും കോടതി ചോദിച്ചു. ഇതിന് ഹർജിക്കാരിയുടെ കേസിൽ തീർപ്പുണ്ടാകാത്തതാണ് നടപടിക്കു കാലതാമസമെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. ഇതേത്തുടർന്നാണ് നാലാഴ്ചക്കകം വിശദീകരണം നൽകാൻ കോടതി നിർദേശിച്ചത്.

ഗുജറാത്ത് കലാപ സമയത്ത് ആറു മാസം ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ കൂട്ടമാനഭംഗം ചെയ്യുകയും 14 കുടുംബാഗംങ്ങളെ കൊലപ്പെടുത്തുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.