സ്ത്രീകളുൾപ്പടെ യുപിയിൽ അഞ്ചു വർഷത്തിനിടെ ജയിലുകളിൽ മരിച്ചത് 2016 തടവുകാർ
സ്ത്രീകളുൾപ്പടെ യുപിയിൽ അഞ്ചു വർഷത്തിനിടെ  ജയിലുകളിൽ മരിച്ചത് 2016 തടവുകാർ
Sunday, October 22, 2017 11:10 AM IST
ലക്നോ: യുപിയിലെ ജയിലിലുകൾ 2012നു ശേഷം 2016 തടവുകാർ മരിച്ചു. ആഗ്രയിലെ പൊതുപ്രവർത്തകൻ നരേഷ് പരസ് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമായത്. മരിച്ച തടവുകാരിൽ സ്ത്രീകളും ഉൾപ്പെടുന്നു.

2012ൽ 360 തടവുകാർ ജയിലിൽ മരിച്ചു. 358(2013), 339(2014), 359(2015), 412(2016) 188(2107 ജൂലൈ വരെ) എന്നിങ്ങനെയാണു മറ്റു വർഷങ്ങളിലെ മരണനിരക്ക്. മരിച്ചവരിൽ പകുതിയോളം പേർ 25-40 പ്രായത്തിലുള്ള വിചാരണത്തടവുകാരാണ്. 62 ജില്ലാ ജയിലുകളും അഞ്ചു സെൻട്രൽ ജയിലുകളും മൂന്നു പ്രത്യേക ജയിലുകളുമാണു യുപിയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.