വിവാഹമോചനം അനുവദിക്കുന്നതുവരെ ഭർതൃവീട്ടിൽ ഭാര്യക്കു താമസിക്കാം: ബോംബെ ഹൈക്കോടതി
വിവാഹമോചനം അനുവദിക്കുന്നതുവരെ ഭർതൃവീട്ടിൽ ഭാര്യക്കു താമസിക്കാം: ബോംബെ ഹൈക്കോടതി
Sunday, October 22, 2017 11:10 AM IST
മുംബൈ: വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭര്‍തൃവീട്ടില്‍ ഭാര്യക്കു താമസിക്കാമെന്നു ബോംബെ ഹൈക്കോടതി. കോടതിയുടെ അന്തിമ തീർപ്പു വരുന്നതിനു മുന്പ് ആര്‍ക്കും ഭാര്യയെ പുറത്താക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവിലുണ്ട്. വീട് ഭര്‍ത്താവിന്‍റെ സ്വന്തമല്ലെങ്കിലും ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ ഭാര്യക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. മുംബൈ സ്വദേശി നല്‍കിയ ഹര്‍ജി പരിക്കണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

തന്‍റെ പിതാവിന്‍റെ പേരിലുള്ള ഫ്ലാറ്റില്‍ താമസിക്കുന്ന ഭാര്യ ഫ്ലാറ്റ് ഒഴിഞ്ഞു തരുന്നില്ല എന്ന പരാതിയുമായാണ് മുംബൈ സ്വദേശി കോടതിയിലെത്തിയത്. ഭര്‍തൃപിതാവിന്‍റെ പേരിലുള്ള വസ്തുവാണെങ്കിലും യുവതി കല്യാണശേഷം ഭര്‍തൃവീടായി കണ്ട് താമസിച്ചിരുന്നത് ഈ ഫ്ലാറ്റിലാണെന്നും അതിനാൽ യുവതിയെ പുറത്താക്കാൻ നിയമപ്രകാരം ഭർത്താവിന് അവകാശമില്ലെന്നും യുവതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഭര്‍ത്താവിന്‍റെ വീട്ടില്‍ യുവതിക്ക് നില്‍ക്കാമെങ്കിലും ബന്ധുക്കളുടെ സ്ഥലത്തു താമസിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുഭാഗത്തിന്‍റെ വാദം. രണ്ടുകൂട്ടരുടെയും വാദങ്ങൾ കേട്ടശേഷം ജസ്റ്റീസ് ശാലിനി ഫന്‍സാല്‍ക്കര്‍, ഗാര്‍ഹിക പീഡന നിയമ പ്രകാരം സ്ത്രീക്കു ഭര്‍തൃഗൃഹത്തില്‍ തുടര്‍ന്ന് താമസിക്കാന്‍ അവകാശമുണ്ടെന്നു വ്യക്തമാക്കി. പ്രശ്‌നം തുടങ്ങുന്നതിനു മുന്‍പു രണ്ടുപേരും മുളുന്‍ഡിലെ ഫ്ലാറ്റിലാണു താമസിച്ചിരുന്നത്. കേസ് തീരുന്നതുവരെ യുവതിക്ക് ഇവിടെത്തന്നെ താമസിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.


ഫ്ലാറ്റ് തന്‍റെ അച്ഛന്‍റെയാണെന്നു ചൂണ്ടിക്കാട്ടിയ ഭര്‍ത്താവിന്, അദ്ദേഹം വേറെയാണു താമസിക്കുന്നത് എന്നതിനു തെളിവു ഹാജരാക്കാനായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നതിനു മുന്പ് ഇരുവരും മുളുന്‍ഡിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. മുംബൈയിലെ കുടുംബ കോടതിയിലാണ് ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് ഉള്ളത്. അന്ന് പരാതിയിൽ മുളുന്‍ഡില്‍ തന്‍റെ പിതാവിന്‍റെ ഫ്ലാറ്റ് യുവതി കൈയടക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി പരിഗണിച്ച കുടുംബ കോടതി, യുവതി ആ ഫ്‌ളാറ്റില്‍ തന്നെ തുടരണമെന്ന് ഉത്തരവിടുകയും ചെയ്തു.

എന്നാല്‍, 2014 സെപ്റ്റംബറിലെ വിധി കഴിഞ്ഞ മേയിൽ കുടുംബ കോടതി തന്നെ റദ്ദാക്കുകയായിരുന്നു. യുവാവിന്‍റെ പിതാവിന്‍റെ പേരിലാണു ഫ്ലാറ്റ് എന്നും ഭർത്താവ് ഇവിടെനിന്നു മാറി നവി മുംബൈയിലാണ് താമസമെന്നുമുള്ള പരാതിക്കാരന്‍റെ വാദം അംഗീകരിച്ചാണ് മുന്‍ ഉത്തരവ് റദ്ദാക്കിയത്. യുവതിക്ക് ഈ ഫ്ലാറ്റില്‍ താമസിക്കാന്‍ അര്‍ഹതയില്ലെന്നും മേയിലെ വിധിയിൽ കുടുംബ കോടതി വിധിച്ചു. ഇതേത്തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി സന്പാദിച്ചതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.