തലസേമിയ: ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തി മെഡിക്കൽ പ്രവേശനം നൽകണമെന്നു ഡൽഹി ഹൈക്കോടതി
Saturday, October 21, 2017 12:58 PM IST
ന്യൂഡൽഹി: രക്തകോശങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന തലസേമിയ രോഗബാധിതനായ വിദ്യാർഥിക്കു ഭിന്നശേഷി വിഭാഗത്തിൽ എംബിബിഎസിനു പ്രവേശനം നൽകണമെന്ന് ഇന്ദ്രപ്രസ്ഥ സർവകലശാലയോട് ഡൽഹി ഹൈക്കോടതി. തലസേമിയ രോഗം ഭിന്നശേഷിരോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടില്ലെന്നുകാട്ടി പ്രവേശനം നിഷേധിച്ച സർവകലാശാല ഉത്തരവിനേതിരേ വിദ്യാർഥി സമർപ്പിച്ച ഹർജിയിലാണു ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.

2016ലെ ‘ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ’ എന്ന നിയമത്തിൽ തലസേമിയ രോഗത്തെ ഭിന്നശേഷി രോഗമായിട്ടാണ് കണക്കാക്കുന്നതെന്ന ഹർജിക്കാരന്‍റെ വാദം ഡൽഹി ഹൈക്കോടതി അംഗീകരിച്ചു. ഇന്ദ്രപ്രസ്ഥ സർവകലാശാലയ്ക്കു കീഴിലുള്ള മുന്നു മെഡിക്കൽ കോളജുകളിൽ ഏതെങ്കിലുമൊന്നിൽ വിദ്യാർഥിക്കു പ്രവേശനം നൽകണമെന്നാണ് ഡൽഹി ഹൈക്കോടതി ഉത്തരവ്.


വിദ്യാർഥി ആദ്യം പൊതുവിഭാഗത്തിലായിരുന്നു പ്രവേശനത്തിന് അപേക്ഷ നല്കിയിരുന്നത്. എന്നാൽ, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിലേ ഭേദഗതിയെപ്പറ്റിയറിഞ്ഞ ഇയാൾ കഴിഞ്ഞ ജൂലൈ അഞ്ചിനു ഭിന്നശേഷി വിഭാഗത്തിൽ വീണ്ടും അപേക്ഷ നൽകുകയായിരുന്നു. ഈ അപേക്ഷ സ്വീകരിച്ച സർവകലാശാല രണ്ടാം വട്ട കൗൺസലിംഗിനു ശേഷമാണു വിദ്യാർഥിക്കു പ്രവേശനം നിരാകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.