അർത്തുങ്കൽ തുറമുഖം വൈകുന്നത് മെല്ലപ്പോക്ക് മൂലമെന്ന്
Saturday, June 24, 2017 12:38 PM IST
ന്യൂഡൽഹി: അർത്തുങ്കൽ മത്സ്യബന്ധന തുറമുഖ നിർമാണം വൈകുന്നതു സംസ്ഥാന സർക്കാരിന്‍റെ മെല്ലെപ്പോക്ക് മൂലമെന്ന് കേന്ദ്രം. 2017 ജനുവരിയിൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി സംസ്ഥാന സർക്കാരിന്‍റെ ഉപേക്ഷമൂലം പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു.

30 ശതമാനം മാത്രമാണ് പൂർത്തിയായത്. ഈ സാഹചര്യത്തിൽ അഴീക്കൽ, തോട്ടപ്പള്ളി, അർത്തുങ്കൽ തുറമുഖങ്ങളുടെ നിർമാണം വൈകുന്നത് സംബന്ധിച്ചു ചർച്ചക്കായി ഫിഷറീസ് മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. ജൂലൈ ഏഴിന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ കേരള ഫിഷറീസ് വകുപ്പ് സെക്രട്ടറി , തുറമുഖ വകുപ്പ് ചീഫ് എഞ്ചിനിയർ തുടങ്ങിയവർ പങ്കെടുക്കും. പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ മന്ത്രാലയത്തിന് സമർപ്പിക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ തന്നെ മത്സ്യബന്ധന മേഖലയുടെ കേന്ദ്രമായി കണക്കാക്കുന്ന അർത്തുങ്കലിൽ പുലിമുട്ടുകൾ, വാർഫ്, ലേലപ്പുര, ആന്തരിക റോഡ്, പാർക്കിംഗ് ഏരിയ, പ്രവേശന റോഡ്, കവേർഡ് ലോഡിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് തുറമുഖം നിർമ്മിക്കാൻ സർക്കാർ ലക്ഷ്യമിട്ടത്. വേണുഗോപാലിന്‍റെ കൂടി ശ്രമഫലമായി കഴിഞ്ഞ യുപിഎ സർക്കാർ ആരംഭിച്ച പദ്ധതിക്ക് 49 കോടി രൂപയാണ് ആദ്യം വകയിരുത്തിയിരുന്നതെങ്കിലും അടങ്കൽ തുക 110.96 കോടി രൂപയായി. 75 ശതമാനം കേന്ദ്ര ഫണ്ടോടെ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഈ കേന്ദ്രാവിഷ്കൃത പദ്ധതി, ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ തുറമുഖത്തിന്‍റെ ഉയരം കൂട്ടണമെന്ന നിർദേശം വന്നതുമുതലാണ് അനിശ്ചിതമായി വൈകുന്നത്. നേരത്തെ നിർമാണം ആരഭിച്ചിരുന്നുവെങ്കിലും കടലാക്രമണം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ തുടർന്നു നിർത്തിവച്ചിരുന്നു. ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധർ ഉൾപ്പെടുന്ന സംഘത്തെ കഴിഞ്ഞ യു ഡി എഫ് സർക്കാർ നിയോഗിച്ചു റിപ്പോർട്ടും സമർപ്പിച്ചിരുന്നു. പക്ഷെ, എൽഡി എഫ് സർക്കാർ തുടർ നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് കേന്ദ്രം വിലയിര ുത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.