സെൻകുമാറിനെ മാറ്റിയതു രാഷ്‌ട്രീയ വൈരാഗ്യംകൊണ്ടല്ലെന്നു സർക്കാർ
Thursday, March 23, 2017 12:50 PM IST
ന്യൂഡൽഹി: പോലീസ് മേധാവി സ്ഥാനത്തു നിന്നു ടി.പി. സെൻകുമാറിനെ മാറ്റിയത് രാഷ്‌ട്രീയ വൈരാഗ്യം കൊണ്ടല്ലെന്നും കാര്യക്ഷമതയില്ലാത്തതു കൊണ്ടാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

സെൻകുമാറിന്‍റെ നേതൃത്വത്തിലെ കാര്യക്ഷമതയില്ലായ്മ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ കാരണമാക്കി. പോലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം സംരക്ഷിക്കുന്നതിനായാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു നീക്കിയത്. സുപ്രധാന പദവികളിൽ നിയമനം നടത്തുന്നത് സർക്കാരിന്‍റെ വിവേചന അധികാരത്തിൽ പെടുന്നതാണെന്നും ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

പോലീസ് മേധാവി സ്ഥാനത്തു നിന്നു മാറ്റിയ സർക്കാർ നടപടി ശരിവച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരേ സെൻകുമാർ നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയത്. ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയതു സർക്കാരിന്‍റെ രാഷ്‌ട്രീയമായ പകപോക്കലാണെന്ന സെൻകുമാറിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണ്. സെൻകുമാർ ക്രമസമാധാന ചുമതലയുണ്ടായിരുന്നപ്പോൾ പോലീസിന്‍റെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടായി.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാതെ സംരക്ഷിച്ചു. ജിഷ വധക്കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിലും പരാജയപ്പെട്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ജനങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാക്കി. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി പോലീസ് മേധാവിയെ മാറ്റിയതെന്നും സർക്കാർ ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തതെന്നും ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.


തന്നെ മാറ്റിയത് ഇടതു സർക്കാരിന്‍റെ പകപോക്കലാണെന്നായിരുന്നു ഹൈക്കോടതി വിധിക്കെതിരേ നൽകിയ ഹർജിയിൽ സെൻകുമാർ ആരോപിച്ചിരുന്നത്. കതിരൂർ മനോജ്, ടിപി ചന്ദ്ര ശേഖരൻ, ഷൂക്കൂർ വധ കേസുകളിൽ നടത്തിയ അന്വേഷണം സർക്കാരിന് വിദ്വേഷമുണ്ടാക്കാൻ ഇടയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പരിഗണിച്ച കോടതി, പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്ഥാനം മാറ്റാനാണെങ്കിൽ സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർ ബാക്കിയുണ്ടാവില്ലെന്നു വിമർശിച്ചിരുന്നു.
കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.