ഉഡുപ്പിയിൽ സ്വർണവ്യാപാരിയെ കൊള്ളയടിച്ച ഏഴുപേർ അറസ്റ്റിൽ
Thursday, March 23, 2017 12:35 PM IST
മംഗളൂരു: ഉഡുപ്പിയ്ക്കടുത്ത് തൃശൂർ സ്വദേശിയായ സ്വർണവ്യാപാരിയെ പോലീസ് ചമഞ്ഞ് ബസിൽനിന്നും വലിച്ചിറക്കി തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവത്തിൽ ഏഴുപേർ അറസ്റ്റിലായി. ഉഡുപ്പി ഉഗ്രാനിബെട്ടു സ്വദേശിയും പെർഡൂറിലെ ഗായത്രി ജ്വല്ലേഴ്സ് ഉടമയുമായ ഹരികൃഷ്ണ ഭട്ട് (25), കുന്ദാപുരം ഹെമ്മാഡി സ്വദേശി മുഹമ്മദ് ഇർഫാൻ എന്ന ഇർഫാൻ(30), മംഗളൂരു മൽപ്പെ സ്വദേശി ജാവേദ്(25), കുന്ദാപുരം വിനായ നഗര സ്വദേശി അഷ്റഫ്(34), കുന്ദാപുരം ഹെമ്മാഡിയിലെ ഇലാഹിദ് എന്ന മൻസൂർ ഇലാഹിദ്(24), കുന്ദാപുരം കെർഗലിലെ എൻ. രവിചന്ദ്രൻ എന്ന രവി(41), കുന്ദാപുരം കിരിമഞ്ചേശ്വരത്തെ സുമാന്ത്കുമാർ(24) എന്നിവരാണ് അറസ്റ്റിലായത്.


ഹരികൃഷ്ണ ഭട്ടാണ് കേസിലെ മുഖ്യപ്രതിയെന്ന് ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് കെ.ടി.ബാലകൃഷ്ണ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രതികളിൽനിന്നും 867 ഗ്രാം സ്വർണവും 60,000 രൂപയും പിടികൂടിയതായും എസ്പി വെളിപ്പെടുത്തി.

തൃശൂർ നടത്തറ മൈനർ റോഡിലെ താണിക്കൽ കൊട്ടേക്കാട് വീട്ടിൽ ടി.ഡി.ദിലീപാണ് കവർച്ചയ്ക്കിരയായത്. കഴിഞ്ഞ 17നായിരുന്നു സംഭവം. തൃശൂരിൽനിന്നും മംഗളൂരു, മൂഡിബിദ്രി, കാർക്കള, പെർഡൂർ, ഉഡുപ്പി എന്നിവിടങ്ങളിലെ ജ്വല്ലറികളിൽ സ്വർണാഭരണം വിൽക്കാനെത്തിയതായിരുന്നു ദിലീപ്. ഉഡുപ്പിയിലേക്ക് ബസിൽ പോകവെയായിരുന്നു കവർച്ച.


ബസിലിരിക്കവെ തൊട്ടടുത്തിരുന്ന അപരിചിതൻ പോലീസുകാരനെന്ന് പരിചയപ്പെടുത്തുകയും കാരണമൊന്നുമില്ലാതെ ദിലീപുമായി വഴക്കിടുകയും ചെയ്തത്രെ. ബസ് ഉഡുപ്പിയ്ക്കടുത്ത ഹിരിയഡുക്കയിലെത്തിയപ്പോൾ അപരിചിതൻ ദിലീപിനെ ഷർട്ടിന്‍റെ കോളറിനുപിടിച്ച് ബസിനുപുറത്തേക്ക് വലിച്ചിറക്കി. പോലീസുകാരനാണെന്ന് വിശ്വസിച്ച് ബസ് ഡ്രൈവറും കണ്ടക്ടറും മറ്റു യാത്രക്കാരും പ്രശ്നത്തിൽ ഇടപെട്ടുമില്ല. പെട്ടെന്ന് ആറംഗ സംഘം ചാരനിറമുള്ള റിറ്റ്സ് കാറിലെത്തി അപരിചിതനോടൊപ്പം കൂടുകയും ദിലീപിനെ കാറിലേക്ക് വലിച്ചിഴച്ച് കയറ്റി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.


സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം ദിലീപിന്‍റെ കൈവശമുണ്ടായിരുന്ന പണവും സ്വർണവും കവർന്നശേഷം പഡുബിദ്രിയ്ക്കടുത്ത നന്ദികൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ ദിലീപിനെ ഉപേക്ഷിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.

ഹരികൃഷ്ണഭട്ടിന്‍റെ ജ്വല്ലറിയിൽ ദിലീപ് ഒരിക്കൽ സ്വർണാഭരണങ്ങൾ വില്പന നടത്തിയിരുന്നു. ഇത് ഓർത്തിരുന്ന ഇയാൾ ദിലീപിനെ കൊള്ളയടിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കാൻ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. കളിത്തോക്ക് ചൂണ്ടിയാണ് ദിലീപിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നും എസ്പി അറിയിച്ചു.

പ്രതികളിൽ ഇർഫാൻ, ഇലാഹിദ്, രവിചന്ദ്രൻ എന്നിവർ നിരവധി കേസുകളിൽ പ്രതികളാണ്. കവർച്ച ചെയ്ത സ്വർണം പലർക്കായി സംഘം വില്പന നടത്തിയിരുന്നു.
1.5 കിലോഗ്രാം സ്വർണം കവർച്ച ചെയ്യപ്പെട്ടെന്ന ദിലീപിന്‍റെ അവകാശവാദം തെറ്റാണെന്നും 867 ഗ്രാം സ്വർണാഭരണം മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂവെന്നും സ്വർണാഭരണത്തിന് ബില്ലുകളൊന്നും ദിലീപിന്‍റെ കൈവശമില്ലായിരുന്നുവെന്നും എസ്പി പറഞ്ഞു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് ഈ കേസ് അന്വേഷിച്ചത്. പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തെ അഭിനന്ദിച്ച വെസ്റ്റേണ്‍ റേഞ്ച് ഐജി ഹരിശേഖരൻ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.