ജെല്ലിക്കെട്ട് നിരോധനം: തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം
ജെല്ലിക്കെട്ട് നിരോധനം: തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം
Wednesday, January 18, 2017 2:46 PM IST
ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരേ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം. ഇന്നലെ ആയിരക്കണക്കിനു വിദ്യാർഥികൾ മറീന ബീച്ചിലെത്തി പ്രതിഷേധ സമരത്തിൽ പങ്കുചേർന്നു. െജല്ലിക്കെട്ടിന് ഓർഡിനൻസിലൂടെ അംഗീകാരം നല്കണമെന്നും മൃഗസ്നേഹികളുടെ സംഘടന പേറ്റയെ നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് അനിമൽസ് (പെറ്റ) എന്ന സംഘടനയാണ് ജല്ലിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന ത്തെ കോളജുകൾക്ക് ഇന്ന് അവധി പ്രഖ്യാ­പിച്ചിട്ടുണ്ട്.

പ്രക്ഷോഭം മുഖ്യമന്ത്രിയുടെ ഓഫീസിനു മുമ്പിലെത്തിയതോടെ സംസ്ഥാന സർക്കാരും പ്രതിസന്ധിയിലായി. മറീന ബീച്ചിലെത്തിയ പ്രതിഷേധക്കാരുമായി മന്ത്രിമാരായ ജി. ജയകുമാർ, കെ. പാണ്ഡ്യരാജൻ എന്നിവർ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
മുഖ്യമന്ത്രിയെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതിനുശേഷമാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. തമിഴ്നാടിന്‍റെ പരമ്പരാഗത മത്സരമായ െ ജല്ലിക്കെട്ടിന് അനുമതി നല്കണമെന്നാവശ്യപ്പെട്ട് 51 എംപിമാർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി പനീർശെൽവംഇന്നലെ തീരുമാനിച്ചു.
||
ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ, ഡിജിപി ടി.കെ. രാജന്ദ്രൻ , ചെന്നൈ പോലീസ് കമ്മീഷണർ എസ്. ജോർജ് എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമായി യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്.


ഇതിനിടെ, മധുരയിലെ തമുക്കത്ത് തീകൊളുത്തി ജീവനൊ ടുക്കാൻ ശ്രമിച്ച മൂന്നു വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാണ്ടിപ്പട്ടി വില്ലേജിൽ നൂറുകണക്കിനു കാളകളുമായി ജെല്ലിക്കെട്ട് നടത്താനൊരുങ്ങിയവർക്കുനേരേ പോലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. കല്ലേറിൽ പോലീസുകാർക്കു പരിക്കേറ്റു.
മധുരയിലെ പശുകരൻപട്ടിയിൽ കാളയുടെ കൊമ്പിൽ നോട്ടുകൾ കെട്ടിയിട്ട് മത്സരം നടത്തി. നോട്ടുകൾ എടുക്കുന്നവർക്ക് വൻതുക പാരിതോഷികവും നല്കി. പുതുക്കോട്ടയിലും ഇതേരീതിയിൽ മത്സരം സംഘടിപ്പിച്ചു നാട്ടുകാർ പ്രതിഷേധിച്ചു. ചലച്ചിത്ര താരങ്ങളായ വിജയ്, വിശാൽ, വിവേക്, ശിവകാർത്തികേയൻ എന്നിവർ ഇന്നലെ ജെല്ലിക്കെട്ടിനു പിന്തുണയുമായി രംഗത്തെത്തി. സൗത്ത് ഇന്ത്യൻ ആർട്ടിറ്റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ 20നു നിരാഹാര സമരം നടത്താനും തീരുമാനിച്ചു.

ചെന്നൈയിലെ ഐടി കേന്ദ്രമായ രാജീവ്ഗാന്ധി ശാലയിൽ ഐടി ജീവനക്കാർ ഇന്നലെ മനുഷ്യച്ചങ്ങല തീർത്തുകൊണ്ടാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്. തമിഴ് സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ രാമേശ്വരത്തെ പാമ്പൻ പാലത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സംഘടനകളിൽപ്പെട്ട ചിലർ കടലിൽ ചാടി ആത്മഹത്യക്കു ശ്രമിച്ചത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് എത്തി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.