മുലായത്തിന്‍റെ അനുഗ്രഹം തേടി അഖിലേഷ് യാദവ്
മുലായത്തിന്‍റെ അനുഗ്രഹം തേടി അഖിലേഷ് യാദവ്
Tuesday, January 17, 2017 2:40 PM IST
ന്യൂഡൽഹി: പാർട്ടി ചിഹ്നവും പ്രസിഡന്‍റു പദവിയും ഉറപ്പിച്ചു കിട്ടിയ തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവ് വന്നതിനു പിന്നാലെ മുലായം സിംഗിനെ സന്ദർശിച്ച് അനുഗ്രഹം തേടി മകൻ അഖിലേഷ് യാദവ്. പിതാവ് മുലായം സിംഗ് യാദവുമായി ഒരു തരത്തിലുള്ള രാഷ്‌ട്രീയ ഭിന്നതയുമില്ലെന്നാണ് അഖിലേഷ് യാദവ് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയിൽ മാത്രമാണ് തങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം. തിങ്കളാഴ്ചയും ഇന്നലെയുമായി രണ്ടു തവണ മുലായത്തെ സന്ദർശിച്ച അഖിലേഷ് താൻ പിതാവിനെ കണ്ട് അനുഗ്രഹം തേടിയെന്നാണു പറഞ്ഞത്.

തെരഞ്ഞെടുപ്പിൽ മുലായത്തെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവ്. ഇരുവർക്കമിടയിൽ മഞ്ഞുരുകുന്നതിന്‍റെ സൂചനയായി മുലായം ഇഷ്ടക്കാരുടെ സ്ഥാനാർഥിപ്പട്ടിക അഖിലേഷിനു പരിഗണിക്കാൻ നൽകുകയും ചെയ്തു. ഉറപ്പായും സമാജ്‌വാദി പാർട്ടി ടിക്കറ്റ് നൽകേണ്ട 38 പേരുടെ പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച സമാജ്്‌വാദി പാർട്ടിയുടെ ദേശീയ അധ്യക്ഷനു മുലായം സിംഗ് നൽകിയത്. എന്നാൽ, തന്‍റെ വലംകൈയും സഹോദരനുമായ ശിവ്പാൽ യാദവിനെ ഒഴിവാക്കിയാണ് മുലായം അഖിലേഷിനു സ്ഥാനാർഥിപ്പട്ടിക നൽകിയതെന്നതാണ് ഏറെ ശ്രദ്ധേയം.


സമാജ്‌വാദി പാർട്ടി ചിഹ്നവും അധ്യക്ഷസ്ഥാനവും അഖിലേഷ് യാദവിനു നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിൽ മുലായം സിംഗ് യാദവ് പ്രതികരിച്ചിരുന്നില്ല. പുതിയ പാർട്ടി രൂപീകരിക്കുകയോ കമ്മീഷൻ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുകയോ മാത്രമേ മുലായത്തിന് ചെയ്യാനാവൂ. എന്നാൽ, എഴുപത്തേഴുകാരനായ മുലായം സിംഗ് യാദവ് സമവായത്തിനൊരുങ്ങുന്നുവെന്ന സൂചനയാണ് അഖിലേഷിന് പട്ടിക സമർപ്പിച്ചതിലൂടെ വ്യക്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.