കേന്ദ്രസർക്കാർ രാജ്യതാത്പര്യം ബലികഴിച്ചെന്ന് ഉമ്മൻ ചാണ്ടി
കേന്ദ്രസർക്കാർ രാജ്യതാത്പര്യം ബലികഴിച്ചെന്ന് ഉമ്മൻ ചാണ്ടി
Tuesday, January 17, 2017 2:40 PM IST
ന്യൂഡൽഹി: സംസ്ഥാനത്ത് സംഘടനാ തർക്കം രൂക്ഷമായിരിക്കേ ഡൽഹി എഐസിസി ആസ്ഥാനത്ത് ഉമ്മൻ ചാണ്ടിയുടെ പത്രസമ്മേളനം. എഐസിസി നേതാവ് പി.സി. ചാക്കോ, എഐസിസി വക്താവ് മീം അഫ്സൽ എന്നിവരോടൊപ്പമാണ് ഇന്നലെ കോണ്‍ഗ്രസിന്‍റെ ദേശീയ ആസ്ഥാനത്ത് ഉമ്മൻ ചാണ്ടി കേന്ദ്രസർക്കാരിന്‍റെ നോട്ടു നിരോധന വിഷയത്തിൽ പത്രസമ്മേളനം നടത്തിയത്.

കേരളത്തിൽനിന്ന് ഒരു കോണ്‍ഗ്രസ് നേതാവ് വളരെ അപൂർവമായാണ് എഐസിസി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തുന്നത്. മുതിർന്ന ദേശീയ നേതാവ് എന്ന നിലയിൽ എ.കെ. ആന്‍റണി, പി.സി ചാക്കോ, ശശി തരൂർ തുടങ്ങിയവർ പാർട്ടി കേന്ദ്ര ആസ്ഥാനത്തു വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. സംസ്ഥാന രാഷ്‌ട്രീയത്തിൽ സജീവമായ ഒരു നേതാവ് എഐസിസി ആസ്ഥാനത്തു പത്ര സമ്മേളനം നടത്തുന്നതു വളരെ അപൂർവമാണ്.

കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയായ ഡി ലാ റൂവിനെ മേക്ക് ഇൻ ഇന്ത്യ ഉൾപ്പടെയുള്ള സുപ്രധാന പദ്ധതികളിൽ കേന്ദ്ര സർക്കാർ പങ്കാളിയാക്കിയതിനെ കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നാണ് ഉമ്മൻ ചാണ്ടി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയെ സുപ്രധാന പദ്ധതികളിൽ പങ്കാളിയാക്കുക വഴി കേന്ദ്രസർക്കാർ രാജ്യതാത്പര്യം ബലികഴിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മൻ ചാണ്ടി ഉന്നയിച്ച വിഷയം കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് ഉമ്മൻ ചാണ്ടിയും ദേശീയ നേതൃത്വത്തിന്‍റെ ഭാഗമാണെന്നായിരുന്നു പി.സി ചാക്കോ ഉൾപ്പെടെയുള്ള നേതാക്കളുടെ മറുപടി. ഇതേ വിഷയത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തിയ വാർത്താസമ്മേളനത്തിന്‍റെ തുടർച്ചയായാണ് ഇന്നലെ ഉമ്മൻ ചാണ്ടി എഐസിസി ആസ്ഥാനത്തും വാർത്താസമ്മേളനം നടത്തിയത്.


ഡി ലാ റ്യൂ ന്യൂഡൽഹിയിൽ ഓഫീസ് തുറന്നതായും കേന്ദ്ര സർക്കാരുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പങ്കാളികളാണെന്നും കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ സിഇഒ മാർട്ടിൽ സുതർലാൻഡ് പറയുന്നുണ്ട്. ഈ പ്രസ്താവന കേന്ദ്ര സർക്കാർ ഇതുവരെ നിഷേധിച്ചിട്ടില്ല. കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക് എങ്ങനെയാണ് ഇന്ത്യയിൽ ഓഫീസ് തുറക്കാനും കേന്ദ്ര വാണിജ്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കാനും മോദിയുടെ പ്രിയ പദ്ധതിയിൽ പങ്കാളിയാക്കാനും കഴിയുന്നതെന്ന് ഉമ്മൻചാണ്ടി ചോദിച്ചു.

2016 നവംബർ 7, 8, 9 തീയതികളിൽ ഡൽഹിയിൽ നടന്ന ഇന്ത്യ- യുകെ ഉന്നതതല സമ്മേളനത്തിന്‍റെ പ്ലാറ്റിനം സ്പോണ്‍സർ ഡി ലാ റൂ ആയിരുന്നു. ഇതു തെളിയിക്കുന്ന കമ്പനിയുടെ വെബ് പേജ് താൻ പത്രസമ്മേളനം നടത്തിയതിനു ശേഷം പൊടുന്നനെ അപ്രത്യക്ഷമായി. പരാതി ഉന്നയിച്ച ഉടനെ പേജ് കാണാതായത് ദുരൂഹമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പ്ലാസ്റ്റിക് കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനുള്ള കന്പനികളുടെ പട്ടികയിൽ ഡി ലാ റൂ ഉൾപ്പെടാനുള്ള സാഹചര്യം എന്താണെന്ന് ഉമ്മൻചാണ്ടി ചോദിച്ചു.

കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തന്‍റെ മന്ത്രാലയത്തിന് ഡി ലാ റൂവുമായി ഒരു ബന്ധവുമില്ലെന്നാണ് ഏതാനും ദിവസം മുമ്പ് പ്രസ്താവന നടത്തിയത്. ധന മന്ത്രാലയത്തിനെതിരേ ഇതുമായി ബന്ധപ്പെട്ട് ഒരു ആരോപണവും ഉന്നയിച്ചില്ല. ഈ സാഹചര്യത്തിൽ ധനമന്ത്രി നടത്തിയ പ്രസ്താവന തന്നെ ദുരുഹതകൾ സ്ഥിതീകരിക്കുന്നതാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.