എടിഎമ്മിൽനിന്ന് 10,000 എടുക്കാം
എടിഎമ്മിൽനിന്ന് 10,000 എടുക്കാം
Monday, January 16, 2017 11:43 AM IST
മുംബൈ: എടിഎമ്മുകളിൽനിന്ന് ഒരുദിവസം പിൻവലിക്കാവുന്ന തുക പതിനായിരം രൂപയായി ഉയർത്തി. ഇതുവരെ 4500 രൂപയായിരുന്നു. എന്നാൽ, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഒരാഴ്ച പിൻവലിക്കാവുന്ന തുക 24,000 രൂപ എന്നതു മാറ്റിയിട്ടില്ല. അതേസമയം, കറന്‍റ് അക്കൗണ്ടുകളിൽനിന്ന് ഒരാഴ്ച പിൻവലിക്കാവുന്ന തുക ഒരുലക്ഷം രൂപയായി ഉയർത്തി. ഇതുവരെ 50,000 രൂപയായിരുന്നു.

റിസർവ് ബാങ്കാണ് പരിധി ഉയർത്തിക്കൊണ്ടുള്ള സർക്കുലർ ഇറക്കിയത്. പുതിയ പരിധി ഇന്നു പ്രാബല്യത്തിലായി.
500 രൂപ, 1000 രൂപ കറൻസികൾ പിൻവലിച്ച ശേഷം ബാങ്ക് ഇടപാടുകളിൽ വരുത്തിയ രണ്ടാമത്തെ ഇളവാണിത്. ആദ്യ ഇളവ് പ്രകാരം ഒരുദിവസം പിൻവലിക്കാവുന്നതിന്‍റെ പരിധി 4500 രൂപയാക്കിയിരുന്നു.ബാങ്കുകളിലെ കറൻസി ദൗർലഭ്യം ഇനിയും മാറിയിട്ടില്ല എന്നാണു സൂചന. തന്മൂലം ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോകളിൽപോലും പകുതി എടിഎമ്മുകൾ പ്രവർത്തിക്കുന്നില്ല. ഗ്രാമമേഖലയിലും സ്ഥിതി മോശമാണ്.


ബാങ്കുകളിൽനിന്നും എടിഎമ്മുകളിൽനിന്നും പിൻവലിക്കുന്ന പണം തിരികെ ബാങ്കുകളിൽ എത്തുന്നില്ല എന്നതാണു പണദൗർലഭ്യത്തിനു കാരണം. ജനങ്ങൾക്ക് ബാങ്കുകളിലുള്ള വിശ്വാസം നഷ്ടമായി എന്നാണു പലരുടെയും വിലയിരുത്തൽ.

ബാങ്ക് നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനുള്ള പരിധി ഗണ്യമായി ഉയർത്തുമെന്ന് ഈ ദിവസങ്ങളിൽ ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. പക്ഷേ എടിഎമ്മിലെ പ്രതിദിന പരിധി മാത്രമേ ഉയർത്തിയുള്ളൂ. ഇതു വിപണിയിലെ പണക്ഷാമം പരിഹരിക്കാൻ പര്യാപ്തമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.