നോട്ട്: പരാതിയുമായി റഷ്യൻ എംബസി
നോട്ട്: പരാതിയുമായി റഷ്യൻ എംബസി
Tuesday, December 6, 2016 3:10 PM IST
ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ മൂലം റഷ്യൻ എംബസിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി പരാതി. ഇതു സംബന്ധിച്ചു റഷ്യൻ അംബാസഡർ അലക്സാണ്ടർ കടാകിൻ വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചു. ഇരുന്നൂറ് ജോലിക്കാർ പ്രവർത്തിക്കുന്ന റഷ്യൻ എംബസിയിൽ പ്രവർത്തനങ്ങൾക്കായി ആഴ്ചയിൽ അമ്പതിനായിരം രൂപ പിൻവലിക്കാമെന്നാണു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. അതിൽ കൂടുതൽ പിൻവലിക്കണമെങ്കിൽ റിസർവ് ബാങ്കിന്റെ നിർദേശം വേണം.

എന്നാൽ, എംബസിയുടെ പ്രവർത്തനങ്ങൾക്ക് അമ്പതിനായിരം രൂപ മതിയാവില്ലെന്ന് അംബാസഡർ കത്തിൽ പറയുന്നു. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ റഷ്യയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥർക്ക് പണം പിൻവലിക്കുന്നത് തടസപ്പെടുത്തുമെന്നും ഇതൊരു നയതന്ത്രപ്രശ്നമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. ഇതിനേക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. കസാക്കിസ്‌ഥാനും, യുക്രെയ്നും ഈ വിഷയത്തിൽ നേരത്തേ പരാതി നൽകിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ വിദേശകാര്യ മന്ത്രാലയം സാമ്പത്തികാര്യ മന്ത്രാലയത്തിനു നിർദേശം നൽകിയിട്ടുണ്ടെങ്കിലും അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.