Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോ...
രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ഇവിഎം സുപ്രീംകോടതി വിധി: പ്രതിപക്ഷം മാപ്...
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് ജാ...
അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് തീ...
Previous
Next
National News
Click here for detailed news of all items
ഉറിയടിക്ക് ഉച്ചിയിലടി
Thursday, September 29, 2016 2:38 PM IST
ന്യൂഡൽഹി: ഉറിയിലടിച്ചവന്റെ ഉച്ചിയിലടിച്ചു എന്നാണ് പാക് അധിനിവേശ കാഷ്മീരിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ സൈനിക തിരിച്ചടിയെ പരക്കെ വിശേഷിപ്പിച്ചത്. വേറൊരു തരം ഉറിയടി. ഉറിയിൽ വീരമൃത്യു വരിച്ച 18 സൈനികരുടെ മരണം വെറുതെയാകില്ലെന്നും ഭീകരാക്രമണത്തിന്റെ ഉത്തരാവാദികളെ ശിക്ഷിക്കുമെന്നും കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വ്യക്തമായ തീരുമാനത്തോടെയായിരുന്നു. സൈനിക മേധാവികളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കേരളത്തിലേക്കു പ്രധാനമന്ത്രി വിമാനം കയറിയത്.
കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ട് പാക്കിസ്ഥാനു മോദി നൽകിയ മുന്നറിയിപ്പിന് ഒരാഴ്ച തികയും മുമ്പേ ഫലമുണ്ടായി. 56 ഇഞ്ച് നെഞ്ചളവ് കുറഞ്ഞിട്ടില്ലെന്നു മോദിക്കു ബോധ്യപ്പെടുത്താൻ കഴിയുകയും ചെയ്തു. എന്നാൽ, ദക്ഷിണേഷ്യയുടെ ചരിത്രവും മുഖച്ഛായയും തിരുത്തിക്കുറിച്ച ഇന്ദിരാ ഗാന്ധിയുടെ 1971–ലെ ബംഗ്ലാദേശ് യുദ്ധവുമായി ഇന്നലത്തെ സംഭവത്തെ താരതമ്യപ്പെടുത്താൻ കഴിയില്ലായിരിക്കാം.
പിന്നീടു കാർഗിൽ യുദ്ധം ഉണ്ടായെങ്കിലും ഇന്ത്യക്കു സ്വന്തം ഭൂമി സംരക്ഷിക്കാൻ കഴിഞ്ഞുവെന്നതല്ലാതെ പാക്കിസ്ഥാനു കാര്യമായ ക്ഷീണമുണ്ടാക്കാനായില്ല. തുടർന്നു ലോകത്തെ നടുക്കിയ പാർലമെന്റ് ആക്രമണക്കേസും മുംബൈ ഭീകരാക്രമണവും താങ്ങാവുന്നതിലും വലിയ മുറിവായി. പത്താൻകോട്ടെ വ്യോമതാവളവും വീണ്ടും ഉറിയിലെ സൈനിക താവളവും ഭീകരർക്കു നുഴഞ്ഞുകയറി ആക്രമിക്കാനായത് ഇന്ത്യക്കു ക്ഷീണവുമായി. എന്നാൽ, പാക്കിസ്ഥാനു ശക്തമായ താക്കീതാണു പാക് അധിനിവേശ കാഷ്മീരിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ കടന്നാക്രമണം എന്നതിൽ സംശയമില്ല.
കരുതലോടെ കരുത്തോടെ
ഇന്നലെ പുലർച്ചെ 1971നു ശേഷമുള്ള ഇന്ത്യ– പാക്കിസ്ഥാൻ ചരിത്രത്തെ ഒരിക്കൽ കൂടി മാറ്റി മറിച്ചേക്കാവുന്ന സമയമായി. പാക് അധിനിവേശ കാഷ്മീരിലെ ഏഴു ഭീകരതാവളങ്ങളിൽ ഇന്ത്യൻ കമാൻഡോകൾ കനത്ത നാശം വിതച്ചു. ഉറി ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ ചുട്ട മറുപടി. തിരിച്ചടിയുടെ സമയം തീരുമാനിച്ചതും കൃത്യതയോടെയായിരുന്നു. ഐക്യരാഷ്ര്ടസഭയുടെ പൊതുസമ്മേളനത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗം കഴിയാതെ സൈനിക നടപടി ഗുണകരമാകില്ലായിരുന്നു.
യുഎൻ സമ്മേളനം കഴിഞ്ഞ് ഏറ്റവും അനുയോജ്യമായ സമയത്താണ് ഇന്ത്യയുടെ നടപടി. ഇന്ത്യൻ സൈന്യത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനും സാധാരണ ജനങ്ങളുടെ ആഗ്രഹം സഫലീകരിക്കാനും വേറെ വഴിയുണ്ടായിരുന്നില്ല.
പരിച താഴ്ത്തി പാക്കിസ്ഥാൻ
അടുത്ത തവണ തിരിച്ചടിക്കാമെന്നാണു പാക് പ്രതിരോധ മന്ത്രി ഖ്യാജ അസീഫിന്റെ ദയനീയ പ്രതികരണം. സമാധാനത്തിനുള്ള മോഹം ദൗർബല്യമായി കാണരുതെന്നും അപലപിക്കുന്നുവെന്നും ഉള്ള പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പ്രതികരണവും ഇന്ത്യയുടെ നേട്ടമായി. പാക് മണ്ണിൽ കയറി ഇന്ത്യയുടെ ആക്രമണം ഉണ്ടായിട്ടില്ലെന്നായിരുന്നു പാക്കിസ്ഥാൻ ആദ്യം അവകാശപ്പെട്ടത്. ഉറിയിലെയും പത്താൻകോട്ടെയും ഭീകരാക്രമണവുമായി ബന്ധമില്ലെന്നു നിഷേധിച്ചതു പോലെ തന്നെ. ഇന്ത്യ നടത്തിയതു സൈനിക ആക്രമണം അല്ലെന്നും നുഴഞ്ഞുകയറി വെടിവച്ചു രണ്ടു പാക് സൈനികരെ കൊലപ്പെടുത്തിയെന്നുമായിരുന്നു പാക്കിസ്ഥാന്റെ അടുത്ത പ്രതികരണം. പക്ഷേ പാക്കിസ്ഥാന്റെ തന്നെ മറ്റൊരു ഔദ്യോഗിക പ്രതികരണത്തിൽ അവരുടെ ജാള്യത വ്യക്തം.
ഇത്തരം കടന്നാക്രമണങ്ങൾക്കു മറുപടിയോ, ശിക്ഷയോ ഇല്ലാതെ പോകില്ലെന്ന് ഇന്ത്യക്ക് ഉറപ്പു നൽകുന്നു എന്നാണ് ഇസ്ലാമാബാദിന്റെ പ്രസ്താവന. ചെറിയ വെടിവയ്പ് എന്ന് ആദ്യം വിശേഷിപ്പിച്ചവർ പിന്നെന്തിനാണു കയറി ആക്രമിച്ചു എന്നു സ്വയം സമ്മതിച്ചതെന്ന ചോദ്യം ബാക്കി. ഇന്ത്യയുടെ കടന്നാക്രമണങ്ങളിൽ നിന്നും ഇന്ത്യ പ്രോൽസാഹിപ്പിക്കുന്ന ഭീകരതയിൽ നിന്നും പാക്കിസ്ഥാൻ ജനതയെയും അതിർത്തിയും പ്രതിരോധിക്കാൻ തയാറാണെന്നും ഇസ്ലാമാബാദിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതു തന്നെ ഇന്ത്യക്ക് ആശ്വാസം.
ഒറ്റക്കെട്ടായി ഒരൊറ്റ ഇന്ത്യ
പാക് അധിനിവേശ കാഷ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങളിൽ കയറി ആക്രമിക്കാനുള്ള സൈനിക നടപടിക്ക് കോൺഗ്രസ് ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ രാഷ്ര്ടീയ പാർട്ടികളും രാജ്യത്തെ ജനങ്ങളൊന്നാകെയും പൂർണ പിന്തുണ നൽകിയെന്നതു ശ്ലാഘനീയമായി. പൊതുശത്രുവിനെതിരേ രാജ്യം ഒറ്റക്കെട്ടാണെന്നു ലോകത്തിനാകെ ബോധ്യപ്പെടുന്നതായി പാക് അധിനിവേശ കാഷ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തോടുള്ള ഇന്നലത്തെ പ്രതികരണങ്ങൾ. ഇന്ത്യൻ സൈന്യത്തിനും അവർക്ക് അനുമതി നൽകിയ പ്രധാനമന്ത്രി മോദിക്കും പാർട്ടികൾക്കു പുറമേ സാമൂഹ്യ മാധ്യമങ്ങളിലും പ്രശംസകളുടെ പ്രവാഹമായിരുന്നു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർക്കു പുറമേ മൻമോഹൻ സിംഗും സോണിയാ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, നിതീഷ് കുമാർ, മമത ബാനർജി, പ്രകാശ് സിംഗ് ബാദൽ, നവീൻ പട്നായിക് തുടങ്ങിയവരെയുമെല്ലാം വിശ്വാസത്തിലെടുത്താണ് മോദി സർക്കാർ വളരെ സത്യസന്ധതയോടെ തിരിച്ചടിച്ചതെന്നതും ചെറിയ കാര്യമല്ല. അമേരിക്കയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള ശക്തികളെയും മോദി വിശ്വാസത്തിലെടുത്തിരുന്നു. ആഗോള ബന്ധങ്ങളിൽ മാത്രമല്ല, ദേശീയ– സംസ്ഥാന രാഷ്ര്ടീയങ്ങളിലും മോദിക്കു പ്രയോജനം ചെയ്യുന്നതാകും നടപടിയെന്നു ചുരുക്കം.
ബലിയില്ലാതെ വേട്ട
പാർലമെന്റ് ആക്രമണത്തിനും മുംബൈ ഭീകരാക്രമണത്തിനും പത്താൻകോട്ട് വ്യോമതാവളത്തിലും ഉറി സൈനിക ക്യാമ്പിലും പാക് ഭീകരർ നടത്തിയ ആക്രമണത്തിനുശേഷം ഇന്ത്യക്കു കൈകെട്ടി ഇരിക്കാനാകുമായിരുന്നില്ല.
ഉറിയിൽ ജീവൻ ബലികൊടുത്ത 18 സൈനികരോടു നീതി പുലർത്താൻ ഇത്രയെങ്കിലും അനിവാര്യമായിരുന്നു എന്നാണു വിദേശകാര്യ, പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. പാക് അധിനിവേശ കാഷ്മീരിലെ ഭീകരക്യാമ്പുകളിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക്സ് എന്നു വിശേഷിപ്പിച്ച കമാൻഡോ ഓപ്പറേഷൻ ഏറ്റവും ഭംഗിയായി പൂർത്തിയാക്കിയതിൽ ഇന്ത്യൻ സേനയ്ക്ക് അഭിമാനിക്കാം. ഒരൊറ്റ ഇന്ത്യൻ സൈനികന്റെയോ കമാൻഡോയുടെയോ ജീവൻ ബലിയർപ്പിക്കാതെയാണു കിറുകൃത്യമായി ആക്രമണം നടത്തിയതെന്നതു സൈന്യത്തിന് പൊൻതൂവലായി.
പാക്കിസ്ഥാനെ നയതന്ത്രപരമായി ആഗോള തലത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ കൊണ്ടു മാത്രം പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണങ്ങൾ നേരിടാനാകുമായിരുന്നില്ല. സിന്ധു നദീജല കരാർ നടപ്പാക്കുന്നതിലെ പുതിയ തന്ത്രങ്ങളും വാണിജ്യ, വ്യാപാര സമ്മർദ്ദങ്ങളും തുടങ്ങി വിവിധ തലങ്ങളിൽ ഇന്ത്യ തിരിച്ചടിച്ചേ മതിയാകൂ. ഇസ്ലാമാബാദിൽ അടുത്ത മാസം നടക്കേണ്ടിയിരുന്ന സാർക് ഉച്ചകോടിയിൽ നിന്ന് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെ കൂട്ടി ഇന്ത്യ പിന്മാറിയതും പാക്കിസ്ഥാനു കനത്ത തിരിച്ചടിയായി. ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാന്റെ തനിനിറം തുറന്നുകാട്ടുന്നതിലും കാഷ്മീരിലെ മനുഷ്യാവകാശ ലംഘനമെന്ന പേരിൽ പാക്കിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതിലും ഇന്ത്യക്കായി.
പോരാട്ടം ഭീകരതയ്ക്കെതിരേ
പാക് സൈന്യവും രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും പരസ്യമായി പിന്തുണയ്ക്കുന്ന ഭീകരസംഘടനകളെയും തീവ്രവാദി നേതാക്കളെയും പാക് ഭരണകൂടത്തിന് നിയന്ത്രിക്കാനാകില്ലെന്നതു വ്യക്തമാണ്. ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തോയിബ തുടങ്ങിയ ഭീകരഗ്രൂപ്പുകളെയെല്ലാം സഹായിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പാക്കിസ്ഥാൻ ആണെന്ന് അമേരിക്കയും ചൈനയും അടക്കം ആഗോള സമൂഹത്തിന് അറിയാത്തതല്ല. പക്ഷേ സ്വാർഥതാത്പര്യത്തിനായി ആദ്യം അമേരിക്കയും ഇപ്പോൾ ചൈനയും പാക്കിസ്ഥാന് പരോക്ഷ പിന്തുണ നൽകിയെന്നതു രഹസ്യമല്ല.
പാക്കിസ്ഥാനോ പാക് ജനതയ്ക്കോ എതിരായ ആക്രമണം അല്ല ഇന്ത്യ നടത്തിയത്. ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിന്റെ ചെറിയ തുടക്കം. പാക് അധിനിവേശ കാഷ്മീർ ഇന്ത്യയുടേതാണെന്നതിനാൽ കടന്നുകയറ്റം എന്നതുപോലും സാങ്കേതികമാകും. കാൻസറിനേക്കാളും ഭയാനകമായി ലോകത്തെ നശിപ്പിക്കുന്ന ഭീകരതയും തീവ്രവാദവും അവസാനിപ്പിക്കേണ്ടതു മനുഷ്യരുടെയാകെ ആവശ്യമാണ്. നിയന്ത്രിത സൈനിക നടപടി അനിവാര്യമായിരുന്നു. അതിർത്തി കടന്നെങ്കിലും അതിരു കടക്കാതെ, കൃത്യതയോടെ ഭീകരർക്കും അവരെ സഹായിക്കുന്നവർക്കും കർക്കശ താക്കീതാണ് ഇന്ത്യ നൽകിയത്.
യുദ്ധം പരിഹാരമാകില്ല
യുദ്ധവെറിയല്ല, മറിച്ചു സമാധാനത്തിനുള്ള തന്ത്രപരമായ നടപടികളും നയതന്ത്രപരമായ നീക്കങ്ങളുമാകട്ടെ ഇന്ത്യയുടെ ഇനിയുള്ള വഴി. ഇതിനായുള്ള കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രി മോദിയുടെയും ശ്രമങ്ങൾക്കു പൂർണ പിന്തുണ നൽകാം.
ജോർജ് കള്ളിവയലിൽ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ഇവിഎം സുപ്രീംകോടതി വിധി: പ്രതിപക്ഷം മാപ്പുപറയണമെന്നു മോദി
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് ജാവദേക്കർ
അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് തീരുമാനം ഇന്ന്
നരേന്ദ്ര മോദിക്കെതിരായ ഹർജി മാറ്റി
മേഘാലയ ഉപമുഖ്യമന്ത്രിയുടെ വീടിനുനേരേ ബോംബാക്രമണം
കേജരിവാളിനെതിരേ ഡൽഹി ഹൈക്കോടതി; മുഖ്യമന്ത്രിയായി തുടരുന്നത് ഖേദകരം
‘നോട്ട’യിൽ വിശദീകരണം തേടി സുപ്രീംകോടതി
ജേക്കബ് തോമസിനെതിരേയുള്ള അന്വേഷണം ജൂണ്‍ 30നകം പൂർത്തിയാക്കണം: സുപ്രീംകോടതി
സന്ദേശ്ഖാലിയിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ് സ്ഥാനപതി
മോദിക്കു പരിഭ്രാന്തിയെന്ന് രാഹുൽ ഗാന്ധി
ചരിത്രത്തിലാദ്യമായി ഉദ്ധവ് താക്കറെ കോൺഗ്രസിനു വോട്ട് ചെയ്യും!
മതത്തിന്റെ പേരിൽ വോട്ട് തേടി; തേജസ്വി സൂര്യക്കെതിരേ കേസ്
സുവർണജൂബിലി നിറവിൽ ഇറ്റാവാ മിഷൻ
കുമാരി സെൽജയും ദീപേന്ദർ ഹൂഡയും കോൺഗ്രസ് സ്ഥാനാർഥികൾ
ബിജെഡി എംഎൽഎ ബിജെപിയിൽ
സുനിത കേജരിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്
നിലേഷ് കുംഭാനിയെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു
ബീർഭുമിലെ ബിജെപി നോമിനിയുടെ സ്ഥാനാർഥിത്വം റദ്ദാക്കി, പകരം സ്ഥാനാർഥി പത്രിക നല്കി
4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാർഥിക്കെതിരേ കേസ്
സിബിഎസ്ഇ ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ
മുർഷിദാബാദ് സംഘർഷം: റിപ്പോർട്ട് സമർപ്പിക്കണമെന്ന് എൻഐഎയോടു കൽക്കട്ട ഹൈക്കോടതി
യുപിഎസ്സി-2025 പരീക്ഷാ കലണ്ടര്‍
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ; മോദിക്കൊപ്പം രാഹുലിനും നോട്ടീസ്
കേന്ദ്രം നിയമം കർശനമാക്കുന്നു; രണ്ടു മാസത്തിനിടെ രാജ്യം വിട്ടത് രണ്ടു വിദേശ മാധ്യമപ്രവർത്തകർ
ബിഹാറിൽ ജെഡി-യു നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
ഹോട്ടലിൽ തീ: ആറു പേർ വെന്തുമരിച്ചു
സൽമാൻ ഖാന്റെ വീടിനു വെളിയിൽ വെടിവയ്പ്: രണ്ടു പേര് അറസ്റ്റില്‍
മോദിക്കും രാഹുലിനും ഭാവി ഇന്നെഴുതും
തെക്കൻ കർണാടക ഇന്നു വിധിയെഴുതും
അഖിലേഷ് യാദവ് കനൗജിൽ പത്രിക സമർപ്പിച്ചു
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്
കല്പന സോറൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
ഠാക്കൂർ പ്രസാദ് യാദവ് റായ്ബറേലിയിലെ ബിഎസ്പി സ്ഥാനാർഥി
റായ്ബറേലിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം വരുൺ ഗാന്ധി തള്ളി
വാട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സുപ്രീംകോടതി
വിവേകാനന്ദ റെഡ്ഢി കൊലക്കേസ്: അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ്
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
ഇലക്ടറൽ ബോണ്ടിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
സ്ഥാനാർഥി പട്ടിക: ന്യൂനപക്ഷപ്രേമം കടലാസിൽ; പിന്നാക്ക വിഭാഗങ്ങൾ പിന്നിൽതന്നെ
പിത്രോഡയുടെ പ്രസംഗം ഏറ്റുപിടിച്ചും കോൺഗ്രസിനെ കടന്നാക്രമിച്ചും മോദി
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗഡ്കരി കുഴഞ്ഞുവീണു
ഛത്തീസ്ഗഡിൽ 18 മാവോയിസ്റ്റുകൾ കീഴടങ്ങി
മണിപ്പുരിൽ ബോംബ് സ്ഫോടനം: പാലം ഭാഗികമായി തകർന്നു
മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് പുറത്ത്
തേജ് പ്രതാപിനെ പിൻവലിച്ചു; കനൗജിൽ അഖിലേഷ് തന്നെ
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ഇവിഎം സുപ്രീംകോടതി വിധി: പ്രതിപക്ഷം മാപ്പുപറയണമെന്നു മോദി
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് ജാവദേക്കർ
അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് തീരുമാനം ഇന്ന്
നരേന്ദ്ര മോദിക്കെതിരായ ഹർജി മാറ്റി
മേഘാലയ ഉപമുഖ്യമന്ത്രിയുടെ വീടിനുനേരേ ബോംബാക്രമണം
കേജരിവാളിനെതിരേ ഡൽഹി ഹൈക്കോടതി; മുഖ്യമന്ത്രിയായി തുടരുന്നത് ഖേദകരം
‘നോട്ട’യിൽ വിശദീകരണം തേടി സുപ്രീംകോടതി
ജേക്കബ് തോമസിനെതിരേയുള്ള അന്വേഷണം ജൂണ്‍ 30നകം പൂർത്തിയാക്കണം: സുപ്രീംകോടതി
സന്ദേശ്ഖാലിയിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ് സ്ഥാനപതി
മോദിക്കു പരിഭ്രാന്തിയെന്ന് രാഹുൽ ഗാന്ധി
ചരിത്രത്തിലാദ്യമായി ഉദ്ധവ് താക്കറെ കോൺഗ്രസിനു വോട്ട് ചെയ്യും!
മതത്തിന്റെ പേരിൽ വോട്ട് തേടി; തേജസ്വി സൂര്യക്കെതിരേ കേസ്
സുവർണജൂബിലി നിറവിൽ ഇറ്റാവാ മിഷൻ
കുമാരി സെൽജയും ദീപേന്ദർ ഹൂഡയും കോൺഗ്രസ് സ്ഥാനാർഥികൾ
ബിജെഡി എംഎൽഎ ബിജെപിയിൽ
സുനിത കേജരിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്
നിലേഷ് കുംഭാനിയെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു
ബീർഭുമിലെ ബിജെപി നോമിനിയുടെ സ്ഥാനാർഥിത്വം റദ്ദാക്കി, പകരം സ്ഥാനാർഥി പത്രിക നല്കി
4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാർഥിക്കെതിരേ കേസ്
സിബിഎസ്ഇ ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ
മുർഷിദാബാദ് സംഘർഷം: റിപ്പോർട്ട് സമർപ്പിക്കണമെന്ന് എൻഐഎയോടു കൽക്കട്ട ഹൈക്കോടതി
യുപിഎസ്സി-2025 പരീക്ഷാ കലണ്ടര്‍
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ; മോദിക്കൊപ്പം രാഹുലിനും നോട്ടീസ്
കേന്ദ്രം നിയമം കർശനമാക്കുന്നു; രണ്ടു മാസത്തിനിടെ രാജ്യം വിട്ടത് രണ്ടു വിദേശ മാധ്യമപ്രവർത്തകർ
ബിഹാറിൽ ജെഡി-യു നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
ഹോട്ടലിൽ തീ: ആറു പേർ വെന്തുമരിച്ചു
സൽമാൻ ഖാന്റെ വീടിനു വെളിയിൽ വെടിവയ്പ്: രണ്ടു പേര് അറസ്റ്റില്‍
മോദിക്കും രാഹുലിനും ഭാവി ഇന്നെഴുതും
തെക്കൻ കർണാടക ഇന്നു വിധിയെഴുതും
അഖിലേഷ് യാദവ് കനൗജിൽ പത്രിക സമർപ്പിച്ചു
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്
കല്പന സോറൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
ഠാക്കൂർ പ്രസാദ് യാദവ് റായ്ബറേലിയിലെ ബിഎസ്പി സ്ഥാനാർഥി
റായ്ബറേലിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം വരുൺ ഗാന്ധി തള്ളി
വാട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സുപ്രീംകോടതി
വിവേകാനന്ദ റെഡ്ഢി കൊലക്കേസ്: അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ്
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
ഇലക്ടറൽ ബോണ്ടിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
സ്ഥാനാർഥി പട്ടിക: ന്യൂനപക്ഷപ്രേമം കടലാസിൽ; പിന്നാക്ക വിഭാഗങ്ങൾ പിന്നിൽതന്നെ
പിത്രോഡയുടെ പ്രസംഗം ഏറ്റുപിടിച്ചും കോൺഗ്രസിനെ കടന്നാക്രമിച്ചും മോദി
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗഡ്കരി കുഴഞ്ഞുവീണു
ഛത്തീസ്ഗഡിൽ 18 മാവോയിസ്റ്റുകൾ കീഴടങ്ങി
മണിപ്പുരിൽ ബോംബ് സ്ഫോടനം: പാലം ഭാഗികമായി തകർന്നു
മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് പുറത്ത്
തേജ് പ്രതാപിനെ പിൻവലിച്ചു; കനൗജിൽ അഖിലേഷ് തന്നെ
More from other section
കേരളം വിധിയെഴുതി; പോളിംഗ് 70.35 %
Kerala
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
International
സിഎസ്ബിക്ക് 567 കോടിയുടെ അറ്റാദായം
Business
പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
Sports
More from other section
കേരളം വിധിയെഴുതി; പോളിംഗ് 70.35 %
Kerala
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
International
സിഎസ്ബിക്ക് 567 കോടിയുടെ അറ്റാദായം
Business
പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
Sports
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
അരാരിയ: എല്ലാ വിവിപാറ്റ് സ്ലിപ്പും എണ്ണാനാവില്ലെന്നും പേപ്പർ ബാലറ്റിലേക്ക് ...
Top