കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഒരാള്‍ മാത്രം: രാഹുല്‍ഗാന്ധി
കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഒരാള്‍ മാത്രം: രാഹുല്‍ഗാന്ധി
Thursday, November 26, 2015 12:16 AM IST
ബംഗളൂരു: എന്‍ഡിഎ സര്‍ക്കാരില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഒരേയൊരാളാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബംഗളൂരു മൌണ്ട് കാര്‍മല്‍ വനിതാ കോളജില്‍ വിദ്യാര്‍ഥിനികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചു രാജ്യത്തെ മാറ്റിമറിക്കാമെന്നാണു നരേന്ദ്രമോദി കരുതുന്നത്. പക്ഷേ, ഒരാളുടെ കൈവശം മാത്രം എല്ലാറ്റിന്റെയും ഉത്തരം എങ്ങനെയുണ്ടാകുമെന്നും രാഹുല്‍ ചോദിച്ചു. തെരഞ്ഞെടുക്കപ്പെട്ട രണ്േടാ മൂന്നോ പേരുടെ മാത്രം കൈയില്‍ എല്ലാത്തിന്റെയും ഉത്തരം ഉണ്ടായിരിക്കുകയും മറ്റുള്ളവര്‍ക്ക് ഒന്നുമറിയാതെയുമിരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ തികഞ്ഞ പരാജയമായിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ചില തെറ്റായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാകാം. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്നും എന്നാല്‍ തെറ്റുകള്‍ തിരുത്തി പാര്‍ട്ടിക്ക് പുതിയ മുഖം നല്‍കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ചോദ്യോത്തര പരിപാടിക്കിടെ രാഹുല്‍ ആഗ്രഹിച്ച തരത്തിലുള്ള മറുപടി വിദ്യാര്‍ഥിനികളില്‍നിന്ന് ലഭിക്കാത്തത് അദ്ദേഹത്തിനു ക്ഷീണമായി. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെക്കുറിച്ചും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ചുമുള്ള രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ഥിനികള്‍ എതിരായി പ്രതികരിച്ചതാണ് രാഹുലിനെ വിഷമ വൃത്തത്തിലാക്കിയത്.


സ്വച്ഛ് ഭാരത് പദ്ധതി വന്‍ പരാജയമാണെന്നു ചൂണ്ടിക്കാട്ടിയശേഷം പദ്ധതി വിജയമാണെന്ന് നിങ്ങള്‍ കരുതുന്നുണ്േടാ എന്ന് രാഹുല്‍ ആദ്യം ചോദിച്ചു. എന്നാല്‍ രാഹുലിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി അതേ എന്ന ഉറക്കെയുള്ള മറുപടിയാണ് സദസില്‍നിന്ന് ലഭിച്ചത്. എങ്കില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്േടാ എന്നായി അടുത്ത ചോദ്യം. അതിനും അതേ എന്ന മറുപടി തന്നെ ലഭിച്ചു.

നിങ്ങള്‍ക്ക് ആവശ്യത്തിന് ജോലി സാധ്യതകള്‍ ഇവിടെയുണ്േടാ എന്നായിരുന്നു അടുത്ത ചോദ്യം. അതിനും ഉണ്െടന്ന മറുപടി ലഭിച്ചതോടെ പക്ഷേ തനിക്ക് ആ അഭിപ്രായമില്ല എന്നു പറഞ്ഞ് ചോദ്യോത്തര പരിപാടി അവസാനിപ്പിക്കുകയായിരുന്നു രാഹുല്‍.

കോളജിലെ രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളുമായാണു രാഹുല്‍ സംവദിച്ചത്. സംവാദത്തില്‍ 1,500 വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. രാജ്യത്തെ കോളജുകളും സര്‍വകലാശാലകളും കേന്ദ്രീകരിച്ചുള്ള സംവാദം രാഹുല്‍ ഗാന്ധിയുടെ പുതിയ ആശയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.