ഇനിയും ഗോമാംസം കഴിക്കും, പശുവിനെ അമ്മയായി കാണാനാകില്ല: ജസ്റീസ് മാര്‍ക്കണ്ഡേയ കട്ജു
ഇനിയും ഗോമാംസം കഴിക്കും, പശുവിനെ അമ്മയായി കാണാനാകില്ല: ജസ്റീസ് മാര്‍ക്കണ്ഡേയ കട്ജു
Monday, October 5, 2015 12:35 AM IST
വാരാണസി: താന്‍ ഇനിയും ഗോമാംസം കഴിക്കുമെന്നും കുതിരയെയും പട്ടിയെയും പോലൊരു മൃഗമായ പശുവിനെ അമ്മയായി കാണാനാകില്ലെന്നും പ്രസ് കൌണ്‍സില്‍ മുന്‍ ചെയര്‍മാനും സുപ്രീംകോടതി റിട്ട. ജസ്റീസുമായ മാര്‍ക്കണ്ഡേയ കട്ജു. കള്ളന്മാരും കൊള്ളക്കാരുമായ രാഷ്ട്രീയക്കാരെ തൂക്കിലേറ്റുകയാണു വേണ്ടതെന്നും കട്ജു കൂട്ടിച്ചേര്‍ത്തു.

വാരാണസി എല്‍ബിഎസ് വിമാനത്താവളത്തില്‍ ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റീസ് കട്ജുവിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഒരു സം ഘം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മഹാ ത്മാഗാന്ധി കാശി വിദ്യാപീഠത്തിലെ വിദ്യാര്‍ഥികള്‍ കട്ജുവിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.


ഗോമാംസ കഴിക്കണമെന്നു പറഞ്ഞതിനു ഹിന്ദുക്കളും മുസ്ലിംകളും എന്നെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലിംകള്‍ പന്നിയിറച്ചി കഴിക്കണമെന്നും ഞാന്‍ പറയും. എല്ലാം അന്ധവിശ്വാസമാണ്. ശാസ്ത്രം മാത്രമാണു സത്യം: കട്ജു ട്വീറ്റ് ചെയ്തു.

നിങ്ങള്‍ ഗോമാംസം കഴിക്കണമെന്നു ഞാന്‍ നിര്‍ബന്ധിക്കില്ല. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, യുഎഇ, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലുള്ളവര്‍ ഗോമാംസം കഴിക്കുന്നവരാണ്. അവരെല്ലാം ദുഷ്ടരാണോ? ദാദ്രിയിലുണ്ടായതു വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ ഭൂരിപക്ഷവും തെമ്മാടികളാണ്, നന്മയില്ലാത്തവരാണ്. ഇവരെ തൂക്കിലേറ്റണം. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ മുന്നേറ്റം വരുംനാളുകളിലുണ്ടാവുമെന്നും കട്ജു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.