ഉത്തരേന്ത്യയില്‍ പ്രളയം, മണ്ണിടിച്ചില്‍; ക്യാമ്പുകള്‍ തുറന്നു
ഉത്തരേന്ത്യയില്‍ പ്രളയം, മണ്ണിടിച്ചില്‍; ക്യാമ്പുകള്‍ തുറന്നു
Tuesday, August 4, 2015 12:16 AM IST
കോല്‍ക്കത്ത: ഉത്തരേന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കവും മലയിടിച്ചിലും. മണിപ്പൂ രില്‍ ചന്ദേല്‍ ജില്ലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 10 പേരെ രക്ഷപ്പെടു ത്തി. നാലു പേരുടെ മൃതദേഹങ്ങള്‍ കണ്െടടുത്തു. അഞ്ചു പേരെ ഇനിയും കണ്ടു കിട്ടാനുണ്ട്. എന്‍ഡിആര്‍എഫ് സേനയാണു പ്രദേശത്തു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു മണിപൂര്‍ സര്‍ക്കാര്‍ അഞ്ചു ല ക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമബംഗാളില്‍ പ്രകൃതിദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.


ഇതുവരെ 946 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതില്‍ 1,19,030 ആളുകള്‍ അഭയം തേടിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്െടത്തി സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കാന്‍ ബോട്ട് സര്‍വീസും ആരംഭിച്ചു. അണക്കെട്ടുകളില്‍ നിന്നു വെള്ളം തുറന്നുവിട്ടതു സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. മൊത്തം 12 ജില്ലകളില്‍ പ്രളയം ദുരിതം വിതച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.