സുഷമയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്
Sunday, August 2, 2015 11:53 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ലിബിയയിലെ ഇസ്ലാമിക് സ്റേറ്റ് ഭീകരരുടെ തടവിലാക്കപ്പെട്ട രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചതു സംബന്ധിച്ച സുഷമ സ്വരാജിന്റെ അവകാശവാദം ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. ഇന്ത്യക്കു ഐഎസ് ഭീകരരുമായി കൂട്ടുകച്ചവടമുണ്േടാ എന്ന ചോദ്യമുയര്‍ത്തി രംഗത്തെത്തിയത് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ്.

ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ബന്ദികളാക്കിയ രണ്ട് അധ്യാപകരെ വിട്ടയച്ചത് തന്റെ ശ്രമഫലമായാണെന്ന വിദേശകാ ര്യ മന്ത്രി സുഷമ സ്വരാജിന്റെ അവകാശവാദം കേട്ടിട്ടാണ് തനി ക്കീ സംശയം തോന്നിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഐഎസുമായി വിദേശകാര്യ മന്ത്രിക്ക് നേരിട്ടു ഹോട്ട് ലൈന്‍ ബന്ധമുണ്െടങ്കില്‍ ലിബിയയില്‍ കാണാതായ 57 പഞ്ചാബ് സ്വദേശികളുടെ വിവരം വല്ലതുമുണ്േടാ എന്നും അവര്‍ ഇപ്പോഴും ജീവനോടെയുണ്േടാ എന്നും വ്യക്തമാക്കണമെന്നും മനീഷ് തിവാരി ട്വിറ്ററിലൂടെ തന്നെ ആവശ്യപ്പെട്ടു.

എന്നാല്‍, തിവാരിയുടെ പരാമര്‍ശം കോണ്‍ഗ്രസിന്റെ ഇരട്ട നിലപാടാണു വ്യക്തമാക്കുന്നതെന്നു ചൂണ്ടിക്കാട്ടി ബിജെപി രംഗ ത്തെ ത്തി. രാജ്യത്തെ ജനങ്ങള്‍ക്ക് ത ങ്ങള്‍ മൂലം നേട്ടമുണ്ടാകുന്നതില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാകുകയാണെന്നാണു ബിജെപി വ ക്താവ് നളിന്‍ കോഹ്ലി പറഞ്ഞത്. സാധാരണയായി പാക്കിസ്ഥാനാണ് ഇത്തരത്തില്‍ ഇരട്ട നില പാട് എടുക്കുന്നതെന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് പറഞ്ഞു.


ലിബിയയില്‍ ഇസ്ലാമിക് സ്റേ റ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ നാലു പേരില്‍ രണ്ടുപേരെ മോചിപ്പിക്കാനായതില്‍ താന്‍ സന്തോഷവതിയാണെന്നും മറ്റു രണ്ട് പേര്‍ക്കായി ശ്രമം തുടരുമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചിരുന്നു. വെള്ളിയാഴ്ചയാണു ആന്ധ്രപ്രദേശ്, തെലങ്കാ ന സ്വദേശികളായ നാലു പേരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ട്രിപ്പോളിയിലെ സിര്‍ത്തെ സര്‍വകലാശാലയിലെ അധ്യാപകരാണിവര്‍. ഇതില്‍ കര്‍ ണാടകക്കാരായ രണ്ടു പേരെകഴി ഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.