മേമന്റെ വധശിക്ഷയില്‍ പ്രതിഷേധം; സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവച്ചു
Sunday, August 2, 2015 11:52 PM IST
ന്യൂഡല്‍ഹി: മുംബൈ ആക്രമണ ക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ചു സുപ്രീം കോടതിയിലെ ഗവേഷണ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവച്ചു. ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ അസിസ്റന്റ് പ്രഫസറും വധശിക്ഷ സംബന്ധിച്ച ഗവേഷണ വിഭാഗ ത്തിന്റെ ഡയറക്ടറുമായ പ്രഫ. അനൂപ് സുരേന്ദ്രനാഥ് ആണ് രാജിവച്ചത്.

മേമന്റെ തെറ്റുതിരുത്തല്‍ ഹര്‍ജികള്‍ തള്ളിയ തീരുമാനത്തെ സുപ്രീംകോടതിയുടെ കറുത്ത മണിക്കൂറുകള്‍ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റില്‍ അനൂപ് കുറ്റപ്പെടുത്തിയത്. ഫേസ് ബുക്കിലൂടെതന്നെയാണു ഡെപ്യൂട്ടി രജിസ്ട്രാര്‍ സ്ഥാനം രാജിവയ്ക്കുന്നതായും അറിയിച്ചത്. രാജിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്റെ പോസ്റില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്െടന്നായിരുന്നു മറുപടി.

വധശിക്ഷ സംബന്ധിച്ച ഗവേഷണത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയാണു ഭാവിലക്ഷ്യമെ ന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതിയിലുണ്ടായ കാര്യങ്ങളെ കുറിച്ച് കുടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെ ന്നും അനൂപ് ചൂണ്ടിക്കാട്ടി. മേമന്റെ ദയാഹര്‍ജി തള്ളിയ ഉടന്‍ തന്നെ ഈ നടപടിയെ വിമര്‍ശിച്ച് അനൂപ് ഫേസ്ബുക്കില്‍ പോ സ്റ് ഇട്ടിരുന്നു. ജൂലൈ 29നു വൈകുന്നേരം നാലിനും 30നു പുര്‍ലച്ചെ അഞ്ചിനും സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളെ നിയമവാഴ്ചയുടെ വിജയമെന്നു വിലയിരുത്താന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അനൂപിന്റെ പ്രതികരണം. സുപ്രീംകോടതിയുടെ ചരിത്രത്തിലെ കറുത്ത മണിക്കൂറുകളായിരുന്നു അതെന്നും സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ മേയിലാണ് പ്രഫ. അനൂപ് സുരേന്ദ്രനാഥിനെ ഗവേഷണവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറായി നിയമിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.