ഋഷിരാജ് സിംഗിനെതിരേ നടപടിയുണ്ടാകില്ല
ഋഷിരാജ് സിംഗിനെതിരേ നടപടിയുണ്ടാകില്ല
Sunday, August 2, 2015 11:50 PM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: നേരിട്ടു കണ്ടു വിശദീകരണം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എഡി ജിപി ഋഷിരാജ് സിംഗിനെതിരേ നടപടി വേണ്െടന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതുസംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായി മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

ഋഷിരാജ് സിംഗ് വന്നു കണ്ടിരുന്നു. എല്ലാ കാര്യങ്ങളും വിശദീകരിച്ചു. അതിനാല്‍ നടപടി വേണ്െടന്നും വിവാദം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്-ചെന്നിത്തല പറഞ്ഞു.

തൃശൂരില്‍ വനിതാ പോലീസിന്റെ പാസിംഗ് ഔട്ട് പരേഡിനിടെ ആഭ്യന്തരമന്ത്രി വന്നപ്പോള്‍ കസേരയില്‍ നിന്നെഴുന്നേല്‍ക്കാതിരുന്ന ഋഷിരാജ് സിംഗ് ഇതേക്കുറിച്ചു ചെന്നിത്തലയെ നേരില്‍ കണ്ടു വിശദീകരണം നല്‍കു കയായിരുന്നു.

പ്രോട്ടോകോള്‍ പ്രകാരം സ ല്യൂട്ടു ചെയ്യേണ്ടതില്ലെന്നു വിശദീകരണം നല്‍കിയ ഋഷിരാജ് സിംഗ് തന്നെയാണു മന്ത്രിയുടെ മുന്നില്‍ ചെന്ന് സല്യൂട്ട് ചെയ്തു വിശദീകരണം നല്‍കിയത്.

താന്‍ ചെയ്തതില്‍ ഒരു തെറ്റും ഇല്ലെന്നായിരുന്നു ഋഷിരാജ് സിംഗിന്റെ ആദ്യ നിലപാട്.

സംഭവം വിവാദമാക്കേണ്െട ന്നും തനിക്കു പരാതിയില്ലെന്നും ചെന്നിത്തല തുടക്കത്തിലേ പറ ഞ്ഞിരുന്നു. എങ്കിലും മന്ത്രിയെ ബഹുമാനിക്കാതിരുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനോടു രേഖാമൂലം വിശദീകരണം തേടാ നും നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.


ഇതാണ് ഋഷിരാജിന്റെ ഇപ്പോഴത്തെ മനംമാറ്റത്തിന് കാരണമെന്നറിയുന്നു. കെഎസ്ഇബി വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്നു മാറ്റിയതിലുള്ള പ്രതിഷേധമായിരുന്നു ഋഷിരാജിന്റെ വിവാദ നടപടിക്കു പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ട്.

മന്ത്രിമാര്‍ വരുമ്പോള്‍ ചടഞ്ഞു കൂടിയിരിക്കുന്നതു സംസ്കാരമില്ലാത്തതു കൊണ്ടാണൈന്നു മന്ത്രി കെ. ബാബു പരിഹസിച്ചിരുന്നു. മന്ത്രിവരുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാനും സല്യൂട്ട് ചെയ്യാനും സംസ്കാരമുണ്ടങ്കിലേ സാധിക്കൂ. സിവില്‍ പോലീസ് ഓഫീസറായാലും എഡിജിപിയായാലും സംസ്കാരം ഉണ്ടായിരിക്കണം. തങ്ങളാണു ലോകത്തിലെ വലിയ ആള്‍ക്കാര്‍ എന്നാണു ചിലരുടെ വിചാരം. എന്നാല്‍.

പോലീസിലെ ക്രിമിനലിസം മാത്രമല്ല അച്ചടക്കരാഹിത്യവും വച്ചുപൊറുപ്പിക്കുകയില്ലെന്നും മന്ത്രി ബാബു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനിടെ, വിവാദങ്ങളുടെ തോഴനായ ഋഷിരാജ് തൃശൂരില്‍ വധശ്രമക്കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ വിജീഷിന്റെ വീട്ടിലെത്തി ആതിഥ്യം സ്വീകരിച്ചതും വിവാദമാ യിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.