ഭൂമി അഴിമതി: യെദിയൂരപ്പയ്ക്കു തിരിച്ചടി; അന്വേഷണം തുടരും
ഭൂമി അഴിമതി: യെദിയൂരപ്പയ്ക്കു തിരിച്ചടി; അന്വേഷണം തുടരും
Sunday, August 2, 2015 12:51 AM IST
ബംഗളൂരു: ഭൂമി അഴിമതിക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കു തിരിച്ചടിയായി ഹൈക്കോടതി വിധി. യെദിയൂരപ്പയ്ക്കെതിരായ കേസില്‍ അന്വേഷണം തുടരാമെന്നാണു ഹൈക്കോടതി ലോകായുക്ത പോലീസിനെ അറിയിച്ചത്. ഇതുസംബന്ധിച്ചു യെദിയൂരപ്പ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണു കോടതി ഉത്തരവിട്ടത്.

സിഎജിയുടെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ മാത്രമാണു തനിക്കെതിരേ ലോകായുക്ത പോലീസ് കേസെടുത്തതെന്നു യെദിയൂരപ്പ കോടതിയെ അറിയിച്ചു. എന്നാല്‍, പ്രാഥമിക തെളിവുണ്െടന്നു കണ്െടത്തിയ കേസില്‍ അന്വേഷണം തടയാന്‍ കോടതിക്കു കഴിയില്ലെന്നും ജസ്റീസ് എന്‍. വേണുഗോപാല്‍ ഗൌഡ വ്യക്തമാക്കി. ഇതോടെ യെദിയൂരപ്പയുടെ നില കൂടുതല്‍ പരുങ്ങലിലായി.


സാമൂഹ്യപ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമത്താണ് ഭൂമി അഴിമതിക്കേസുമായി ബന്ധപ്പെട്ട് യെദിയൂരപ്പയ്ക്കെതിരേ ലോകായുക്തയില്‍ പരാതി നല്‍കിയത്. ഇതുസംബന്ധിച്ചു സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പരാതി. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിഐഡി യെദിയൂരപ്പയ്ക്കെതിരേ ഇതുവരെ 13 കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയായിരിക്കെ വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള ബംഗളൂരു വികസന അഥോറിറ്റിയുടെ വിജ്ഞാപനം അനധികൃതമായി റദ്ദാക്കി ആ ഭൂമി മറ്റുള്ളവര്‍ക്കു പതിച്ചു നല്‍കിയെന്നാണു യെദിയൂരപ്പയ്ക്കെതിരായ ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.