സ്മൃതി ഇറാനിയെ തൂപ്പുകാരിയെന്നു വിളിച്ച നേതാവിനു വനിതാ കമ്മീഷന്‍ നോട്ടീസ്
Sunday, August 2, 2015 11:57 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെ തൂപ്പുകാരിയെന്നു വിളിച്ചതിനു കോണ്‍ഗ്രസ് നേതാവ് ഗുരുദാസ് കാമത്തിനു ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. മന്ത്രിയെ അധിക്ഷേപിച്ചു നടത്തിയ പരാമര്‍ശത്തില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണു നോട്ടീസ്.

കഴിഞ്ഞ വ്യാഴാഴ്ചയാണു രാജസ്ഥാനില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കാമത്ത് വിവാദ പരാമര്‍ശം നടത്തിയത്. മന്ത്രി ഡല്‍ഹിയില്‍ നിന്നു വന്നു മുംബൈയില്‍ താമസിക്കുകയാണ്. അവരുടെ ആദ്യത്തെ ജോലി മുംബൈയിലെ റെസ്റോറന്റില്‍ നിലം തുടയ്ക്കുന്ന തൂപ്പുകാരി ആയിട്ടായിരുന്നു. അതില്‍ തെറ്റൊന്നുമില്ല.

ചായ വില്‍പ്പനക്കാരനു പ്രധാനമന്ത്രിയാകാമെങ്കില്‍ തൂപ്പുകാരിക്കു വിദ്യാഭ്യാസ മന്ത്രിയുമാകാം എന്നായിരുന്നു കാമത്തിന്റെ പ്രസംഗം. സ്മൃതിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലായിരുന്നു. അതിനാലാണ് അവര്‍ക്ക് വെര്‍സോവയിലെഹോട്ടലില്‍ ജോലിക്കു പോകേണ്ടി വന്ന ത്.


മന്ത്രിക്കു പത്താം ക്ളാസ് വിദ്യാഭ്യാസമുള്ളൂ.വിദ്യാഭ്യാസമില്ലാത്ത ഒരു സ ഹോദരി രാജ്യത്തെ വിദ്യാ ഭ്യാസ മന്ത്രി ആയതിനെക്കുറിച്ച് എല്ലാവരും അടക്കം പറയുന്നുണ്െടന്നുമാണു കാമത്ത് പറഞ്ഞത്.

എന്നാല്‍, തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നു കാമത്ത് ട്വിറ്ററിലൂടെ ഇന്നലെ വ്യക്തമാക്കി. മന്ത്രി മക്ഡൊണാള്‍ഡ്സില്‍ ജോലി ചെയ്തതിനെ വില കുറച്ചു കാണുന്നില്ല. എന്നാല്‍, മാനവ വിഭവ ശേഷി മന്ത്രാലയം കൈകാര്യം ചെയ്യുന്നതിനുള്ള യോഗ്യതയെ ആണു ചോദ്യം ചെയ്തതെന്നുമാണ് കാമത്ത് നല്‍കിയ വിശദീകരണം. പരാമര്‍ശത്തിനെതിരേ രാജസ്ഥാനിലെ ബിജെപി രംഗത്തു വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.