വിഘടനവാദികളെ മോചിപ്പിച്ചു; ആലം ജയിലില്‍ത്തന്നെ
Tuesday, April 21, 2015 12:07 AM IST
ശ്രീനഗര്‍: സൈന്യത്തിനെതിരേ റാലി നയിച്ചതിനു വീട്ടുതടങ്കലിലാക്കിയ ഹുറിയത് വിഘടനവാദി നേതാക്കളെ ഇന്നലെ സര്‍ക്കാര്‍ മോചിപ്പിച്ചു. എന്നാല്‍, പാക് പതാകയുമായി പ്രകടനം നയിച്ചതിന് അറസ്റിലായ വിഘടനവാദി നേതാവ് മസ്രത് ആലത്തെ ജയില്‍മോചിതനാക്കിയില്ല. കോടതി ആലത്തെ ഏപ്രില്‍ 23വരെ പോലീസ് കസ്റഡിയില്‍വിട്ടു.

ഏപ്രില്‍ 15ന് സയ്യദ് അലി ഷാ ഗീലാനിക്കു സ്വീകരണം നല്കിയ റാലിയിലാണു പാക് പതായും മുദ്രാവാക്യങ്ങളും വിളിച്ച് ആലം റാലി നയിച്ചത്. ഏപില്‍ 13നു പുല്‍വാമയിലെ ത്രാലില്‍ തീവ്രവാദികളെന്ന സംശയത്താല്‍ സൈന്യം രണ്ടു യുവാക്കളെ കൊലപ്പെടുത്തിയിരുന്നു. സൈന്യത്തിനെതിരേ ഇന്നു പ്രതിഷേധ റാലി നടത്തുമെന്നു ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയീദ് അലി ഷാ ഗീലാനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആലം അറസ്റിലായത്.


2010 ല്‍ കാഷ്മീര്‍ താഴ്വരയില്‍ സൈന്യത്തിനെതിരേ ആലത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിക്കിടെ 120 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു പൊതുസുരക്ഷാ നിയമപ്രകാരം ആലം അറസ്റിലായത്. നാലുവര്‍ഷത്തെ ജയില്‍വാസം അവസാനിപ്പിച്ചു കഴിഞ്ഞമാസമാണു പിഡിപി സര്‍ക്കാര്‍ ആലത്തിനെ ജയില്‍മോചിതനാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.