കല്‍ക്കരിപ്പാടം അഴിമതി: ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി
കല്‍ക്കരിപ്പാടം അഴിമതി: ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി
Tuesday, December 23, 2014 12:24 AM IST
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തുള്ള രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയിട്ടുണ്െടന്നു സിബിഐ. കല്‍ക്കരി മന്ത്രാലയം മുന്‍ ജോയിന്റ് സെക്രട്ടറി കെ.എസ്. കോര്‍ഫ, കല്‍ക്കരി ബ്ളോക്കുകളുടെ വിതരണ ചുമതലയുള്ള വിഭാഗത്തിന്റെ അന്നത്തെ ഡയറക്ടര്‍ കെ.സി. സമാരിയ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയിരിക്കുന്നത്. ആവശ്യമായ രേഖകള്‍ സഹിതമാണു സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നതെന്ന് സിബിഐ ജഡ്ജി ഭരത് പ്രസാര്‍ മുമ്പാകെ അന്വേഷണസംഘം അറിയിച്ചു.

സിബിഐ സംഘം ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് കേസില്‍ ജനുവരി 16നു വാദംകേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. മധ്യപ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമാല്‍ സ്പോഞ്ച് സ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിനു (കെഎസ്എസ്പിഎല്‍) കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടാണ് കോടതി പരിഗണിക്കുന്നത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കു പുറമേ കമ്പനി എം.ഡി. പവന്‍ കുമാര്‍ അലുവാലിയ, ചാര്‍ട്ടേഡ് അക്കൌണ്ടന്റ് അമിത് ഗോയല്‍ എന്നിവരും പ്രതിസ്ഥാനത്തുണ്ട്. കേസ് അവസാനിപ്പിക്കാനുള്ള അന്വേഷണസംഘത്തിന്റെ നീക്കം കോടതി നേരത്തെ തടഞ്ഞിരുന്നു. പ്രതികള്‍ക്കു നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.