ആന്ധ്രയില്‍ പടക്കശാലയിലെ സ്ഫോടനം: മരണം 17 ആയി
Wednesday, October 22, 2014 12:26 AM IST
ഹൈദരാബാദ്: ഈസ്റ് ഗോദാവരി ജില്ലയിലെ വകതിപ്പയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറു പേര്‍കൂടി ഇന്നലെ മരിച്ചു. ഇതോടെ തിങ്കളാഴ്ച നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. കാക്കിനഡ ജില്ലയിലെ വകതിപ്പയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പടക്ക നിര്‍മാണശാലയിലാണ് തിങ്കളാഴ്ച ഉച്ചയോടെ സ്ഫോടനമുണ്ടായത്. മരിച്ചവരില്‍ 14 സ്ത്രീകളും മൂന്നു പുരുഷന്‍മാരും പെടുന്നു.


ആദ്യം പുറത്തുവന്ന വിവരമനുസരിച്ച് സ്ഫോടനസമയത്ത് 18 തൊഴിലാളികളാണു നിര്‍മാണശാലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, സ്ഫോടനസമയത്ത് 30 തൊഴിലാളികള്‍ നിര്‍മാണശാലയില്‍ ഉണ്ടായിരുന്നെന്നും സ്ഥാപനം ഉടമ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നതായും ആന്ധ്ര ഉപമുഖ്യമന്ത്രി എന്‍. ചിന്നരാജപ്പ പറഞ്ഞു. പടക്കനിര്‍മാണത്തിനിടെ രാസപ്രവര്‍ത്തന ഫലമായി സ്ഫോടനമുണ്ടായെന്നാണു പ്രാഥമിക നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.