കെഎസ്ആർടിസിയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ ജോലി കൂടും
കെഎസ്ആർടിസിയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ ജോലി കൂടും
Tuesday, September 27, 2022 1:14 AM IST
പ്രദീപ് ചാത്തന്നൂർ

ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വർക്ക് ഷോപ്പുകളിലെ എല്ലാ വിഭാഗം മെക്കാനിക്കൽ ജീവനക്കാരുടെയും അധ്വാനഭാരം കൂടും.

കെഎസ്ആർടിസി നിയോഗിച്ച കേരള പ്രൊഡക്ടിവിറ്റി കൗൺസിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസിക്ക് സമർപ്പിച്ചു. ഈ റിപ്പോർട്ടിനെ സംബന്ധിച്ച് അംഗീകൃത തൊഴിലാളി സംഘടനകളിൽനിന്നു രേഖാമൂലമുള്ള അഭിപ്രായവും ആക്ഷേപവും സ്വീകരിക്കും.

മെക്കാനിക്കൽ വിഭാഗത്തിൽനിലവിൽ പിന്തുടരുന്ന സേവന-വേതന വ്യവസ്ഥകൾ പുനഃക്രമീകരിച്ചു കൊണ്ടാണ് കേരള പ്രൊഡക്ടിവിറ്റി കൗൺസിലിന്‍റെ റിപ്പോർട്ട്. നിലവിലുള്ള വ്യവസ്ഥകൾ കാര്യമായി പരിഷ്കരിച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് ഇത്. ഈ റിപ്പോർട്ടനുസരിച്ച് ടയർ റീട്രെഡിംഗ് തുടങ്ങി പെയിന്‍റർവരെയുള്ള എല്ലാ വിഭാഗം മെക്കാനിക്കൽ ജീവനക്കാരുടെയും അധ്വാനഭാരം വർധിക്കും.


എട്ടു മണിക്കൂർ ജോലി ചെയ്യുന്നതാണ് ഒരു ഡ്യൂട്ടി എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ പന്ത്രണ്ട് മണിക്കൂർ സ്പ്രെഡ്‌ ഓവർ ഡ്യൂട്ടി ചെയ്താൽ ഒരു ഡ്യൂട്ടിയായി കണക്കാക്കും എന്നതിനു തുല്യമാണ് എട്ടു മണിക്കൂർ ജോലി ചെയ്താൽ ഒരു ഡ്യൂട്ടി എന്ന വ്യവസ്ഥ. മാത്രമല്ല വർക്ക് ഷോപ്പുകളിൽ നിലവിലുള്ള പല തസ്തികകളും പിൻവലിക്കുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.