മുല്ലപ്പെരിയാറിലെ എല്ലാ ഷട്ടറും തുറന്നു
മുല്ലപ്പെരിയാറിലെ എല്ലാ ഷട്ടറും തുറന്നു
Wednesday, August 10, 2022 1:13 AM IST
തൊടുപുഴ: ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ തുറന്ന ഷട്ടറുകൾ ഇന്നലെ രണ്ടു ഘട്ടങ്ങളിലായി കൂടുതലുയർത്തി.

സെക്കന്‍റിൽ 3.5 ലക്ഷം ലിറ്റർ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാറിൽനിന്ന് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിച്ചതോടെ ഇടുക്കിയിലും ജലനിരപ്പുയരുകയാണ്. അതിനാൽ ഇടുക്കിയിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍റിൽ അഞ്ചുലക്ഷം ലിറ്റർ വരെയാക്കാൻ സാധ്യതയുണ്ട്. പെരിയാറിലേക്കു കൂടുതൽ വെള്ളം എത്തിയതോടെ തടിയന്പാട്, പെരിയാർവാലി ചപ്പാത്തുകൾ വെള്ളത്തിൽ മുങ്ങി. തടിയന്പാട് ചപ്പാത്തിന്‍റെ കൈവരികൾ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി.

അതേസമയം, ഇന്നലെ പദ്ധതി പ്രദേശത്ത് കാര്യമായ മഴയുണ്ടായില്ല. എന്നാൽ, നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഇന്നലെ രാത്രി ഏഴിന് അണക്കെട്ടിലെ ജലനിരപ്പ് 2,387.24 അടിയാണ്. സംഭരണ ശേഷിയുടെ 81.95 ശതമാനമാണിത്. 2,403 അടിയാണ് അണക്കെട്ടിന്‍റെ സംഭരണശേഷി. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 16.08 അടി വെള്ളം നിലവിൽ കൂടുതലുണ്ട്. അതേ സമയം മുല്ലപ്പെരിയാറിലെ അവശേഷിക്കുന്ന ഷട്ടറുകൾ കൂടി ഇന്നലെ രാവിലെ തുറന്നു.


നേരത്തെ 10 വെർട്ടിക്കൽ ഷട്ടറുകൾ 90 സെന്‍റിമീറ്റർ വീതമാണ് തുറന്നത്. ഇന്നലെ മൂന്നു റേഡിയൽ ഷട്ടറുകൾ കൂടി 90 സെന്‍റിമീറ്റർ വീതം തുറന്നു. സെക്കന്‍റിൽ 10,400 ഘനയടിവെള്ളമാണ് നിലവിൽ പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. മുല്ലപ്പെരിയാറിൽ ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 139.55 അടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.