റിസോർട്ട് ജീവനക്കാരനായ യുവാവ് കെട്ടിടത്തിൽനിന്നു വീണു മരിച്ചു
റിസോർട്ട് ജീവനക്കാരനായ യുവാവ് കെട്ടിടത്തിൽനിന്നു വീണു മരിച്ചു
Wednesday, August 10, 2022 1:13 AM IST
കുമരകം: റിസോർട്ടിലെ ജീവനക്കാരനായ യുവാവ് കെട്ടിടത്തിൽനിന്നു വീണു മരിച്ചു. കുമരകം സൂരി റിസോർട്ടിലെ ജീവനക്കാരനായ ഇടുക്കി കരിന്പൻ കോച്ചരിക്കുടിയിൽ ജോളി ഐപ്പ്- ലാലി ദന്പതികളുടെ മകൻ അമൽ കെ. ജോളി (24) ആണ് ഇന്നലെ പുലർച്ചെ 1.15ന് കുമരകം ജെട്ടിയിലെ കെട്ടിടത്തിൽനിന്നു വീണു മരിച്ചത്.

റിസോർട്ടിൽ രാത്രി 12.30 വരെ ജോലിയിലുണ്ടായിരുന്നു. തുടർന്ന് കുമരകം ജെട്ടിയിൽ താമസിക്കുന്ന സുഹൃത്തുക്കൾക്ക് കുടിവെള്ളം നൽകിയതിനു ശേഷം തന്‍റെ താമസസ്ഥലത്തേക്കു പോകാൻ അമൽ തീരുമാനിച്ചു.

കൂട്ടുകാരുടെ കൈയിൽ വെള്ളം കൊടുക്കാൻ രണ്ടാം നിലയുടെ മുകളിൽ ചെന്നതിനു ശേഷം ടെറസിൽനിന്ന് താഴേക്കു നോക്കിയപ്പോൾ കെട്ടിടത്തിന് സമീപമുള്ള വൈദ്യുതി കന്പനിയിൽനിന്നും ഷോക്കേറ്റതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.


സുഹൃത്തുക്കൾ ആദ്യം കുമരകത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.

അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ടെന്നും മരണകാരണം വൈദ്യുത ആഘാതമേറ്റാണോ എന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂവെന്നും കുമരകം സിഐ ബിൻസി ജോസഫ് അറിയിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കരിന്പൻ സെന്‍റ് മേരീസ് പള്ളിയിൽ. സഹോദരൻ: അലൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.