നഞ്ചിയമ്മയുടെ പാട്ടിന് കൈത്താളമിട്ട് തലസ്ഥാനം
നഞ്ചിയമ്മയുടെ പാട്ടിന് കൈത്താളമിട്ട് തലസ്ഥാനം
Wednesday, August 10, 2022 1:13 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ആദരവ് ഏറ്റവാങ്ങിയതിനു ശേഷം പ്രിയപ്പെട്ടവർക്കായി ആ പാട്ട് നഞ്ചിയമ്മ ഒരിക്കൽ കൂടി പാടി. മന്ത്രിമാരും മേയറും തിങ്ങി നിറഞ്ഞ സദസും ആ പാട്ടിന് കൈത്താളമിട്ടപ്പോൾ തദ്ദേശ ജനതയുടെ താളം തലസ്ഥാനം ഹൃദയത്തിലേറ്റുവാങ്ങി.

പട്ടികവർഗ വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച തദ്ദേശ ജനതയുടെ അന്തർദേശീയ ദിനാചരണ ചടങ്ങാണ് നഞ്ചിയമ്മയുടെ ഹിറ്റ് ഗാനത്തിന്‍റെ അകമ്പടിയിൽ ഉത്സവാഘോഷമായിത്തീർന്നത്.

അട്ടപ്പാടിയുടെ ഗോത്ര താളത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ അയ്യങ്കാളി ഹാളിൽ തിങ്ങി നിറഞ്ഞ തദ്ദേശ ജനതയും തലസ്ഥാന നിവാസികളും അതിനു സാക്ഷിയായി. എല്ലാ ജനതയ്ക്കും അവരുടേതായ താളവും സംഗീതവുമുണ്ടെന്നും കേരളത്തിലെ ഗോത്രവർഗ ജനതയുടെ സംഗീത പാരമ്പര്യത്തെ ലോക ശ്രദ്ധയിലെത്തിച്ച കലാകാരിയാണ് നഞ്ചിയമ്മയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സംഗീതത്തിലെ ഗോത്രവർഗ ജനതയുടെ ഈ പാരമ്പര്യത്തെ നമുക്കു പരിചയപ്പെടുത്തിയ നഞ്ചിയമ്മയെ ആദരിക്കുക വഴി തദ്ദേശ ജനതയുടെ അന്തർദേശീയ ദിനാചരണത്തിലുടെ ഐക്യരാഷ്‌ട്ര സഭ മുന്നോട്ടുവയ്ക്കുന്ന ആശയത്തോട് കേരളവും ഐക്യപ്പെടുകയാണ്. നമ്മുടെ നാടിന്‍റെ ചരിത്രത്തോളം പഴക്കുമുണ്ട് ഗോത്രവർഗ ജനതയുടെ ചരിത്രത്തിനും സംസ്കാരത്തിനും. ഇവയെ നാടിന്‍റെ ചരിത്രവും സംസ്കാരവുമായി സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് നഞ്ചിയമ്മക്കുള്ള പുരസ്കാരമല്ല, മറിച്ച് നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെടുന്ന ഈ ജനതയ്ക്ക് കിട്ടുന്ന അംഗീകരമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.


മറുപടി പ്രസംഗത്തിനായെത്തിയ നഞ്ചിയമ്മയെ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വേദിയിലും സദസിലുമുണ്ടായിരുന്ന എല്ലാവർക്കും നിഷ്കളങ്കമായ ചിരിയോടെ തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ നന്ദി പറഞ്ഞു കൊണ്ടാണ് നഞ്ചിയമ്മ സംസാരിച്ചത്. ’ഈ സ്നേഹം കാണുമ്പോൾ തന്‍റെ മനസും കണ്ണുകളും നിറയുകയാണ്. മക്കളെ കാണുമ്പോൾ വിശപ്പു തന്നെ മറക്കുന്നു.

അട്ടപ്പാടിയിൽനിന്ന് നിങ്ങളെ കാണാനായി രാത്രി രണ്ട് മണിക്കാണ് പുറപ്പെട്ടത്. ഈ അവാർഡ് മക്കൾ നൽകുന്ന അവാർഡാണ്. മക്കളാണ് അവാർഡ് നേടിത്തന്നത്. ആദിവാസി ഊരുകളിലൊക്കെ ഇനിയും പുറത്തേക്കു വരാത്ത കഴിവുള്ള നിരവധി മക്കളുണ്ട്. സർക്കാർ മുൻകൈയെടുത്ത് അവരുടെ കഴിവുകൾ കണ്ടെത്തണം, പുറത്തെത്തിക്കണം’ഇത് തന്‍റെ മനസിലെ ആഗ്രഹമാണെന്നും നഞ്ചിയമ്മ പറഞ്ഞു നിർത്തി.

പിന്നെ നഞ്ചിയമ്മയുടെ പാട്ടിനായി വേദിയും സദസും കാതുകൂർപ്പിച്ചു. "നഞ്ചിയമ്മ വന്നിട്ട് പാട്ടുപാടാതെ പോയി എന്ന വേണ്ട’ ആമുഖത്തോടെയാണ് ദേശീയ അവാർഡ് നേടിക്കൊടുത്ത "കലക്കാത്ത സന്ദനമേര’...എന്ന പാട്ടിലേക്ക് നഞ്ചിയമ്മ കടന്നപ്പോൾ കൈത്താളമിട്ട് ഏവരും നഞ്ചിയമ്മയ്ക്കൊപ്പം ചേർന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, പാളയം രാജൻ, വിദ്യാധരൻ കാണി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.