പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ സസ്യം ; പച്ചപ്പൂക്കൾ വിരിയുന്ന കൽത്താമര
പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ സസ്യം ; പച്ചപ്പൂക്കൾ വിരിയുന്ന കൽത്താമര
Friday, May 27, 2022 1:22 AM IST
കൊച്ചി: പശ്ചിമഘട്ടത്തിൽ പച്ചനിറത്തിലുള്ള പൂക്കളുണ്ടാകുന്ന കൽത്താമര വിഭാഗത്തിൽപ്പെടുന്ന പുതിയ ഇനം സസ്യത്തെ കണ്ടെത്തി. ഇടുക്കി ജില്ലയിൽ പെരിയാർ വന്യജീവിസങ്കേതത്തിലെ ഉയരം കൂടിയ മലകളിൽ പാറകളുടെ വിടവുകളിലാണ് ഇവ വളരുന്നത്. ഈർപ്പം വലിച്ചെടുത്തു പാറകളിൽ പറ്റിപ്പിടിച്ചു വളരുന്ന ഇവ മഴക്കാലം അവസാനിക്കുന്നതോടെ നശിക്കുകയും വീണ്ടും ജലാംശം ലഭിക്കുന്പോൾ വിത്തുകൾ മുളച്ചു വളരുകയും ചെയ്യും.

ഹെങ്കെലിയ വിരിഡിഫ്ലോറ എന്നാണ് പുതിയ സസ്യത്തിനു ശാസ്ത്രനാമം നൽകിയിട്ടുള്ളത്. പശ്ചിമഘട്ടത്തിൽ പതിനഞ്ചിനം കൽത്താമരകൾ ഇതോടകം കണ്ടെത്തിയിട്ടുണ്ട്. നീലവർണത്തിൽ പൂക്കളുണ്ടാകുന്ന അവയിൽനിന്നെല്ലാം വ്യത്യസ്തമായി പച്ച നിറത്തിലുള്ള പൂക്കൾ, വലിപ്പം കുറഞ്ഞ പുരുഷ കേസരങ്ങൾ, ഉരുണ്ട കായകൾ എന്നിവ പുതിയ ഇനത്തിന്‍റെ പ്രത്യേകതയാണ്.


ആലപ്പുഴ സനാതനധർമ കോളജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകൻ ഡോ. ജോസ് മാത്യു, വയനാട് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സീനിയർ ടെക്നിക്കൽ ഓഫീസർ സലിം പിച്ചൻ, കേരള യൂണിവേഴ്സിറ്റി സസ്യശാസ്ത്രവിഭാഗം പ്രഫ. ഡോ. പി.എം. രാധാമണി, ചെന്പഴന്തി കോളജിലെ ഡോ. എസ്.എസ്. ഉഷ, തിരുവനന്തപുരം എംജി കോളജിലെ സുസ്മിത രാജു എന്നിവരടങ്ങിയ ഗവേഷണ സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. കൽത്താമര ഇനം സസ്യങ്ങൾ കിഡ്നി സ്റ്റോണുകളെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്. ഇവയിലെ രാസസംയുക്തങ്ങളെക്കുറിച്ചു പഠിക്കേണ്ടതുണ്ടെന്ന് ഡോ. ജോസ് മാത്യു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.