റെംഡിസിവിര്‍ ഉപയോഗം നിര്‍ത്തി
റെംഡിസിവിര്‍ ഉപയോഗം നിര്‍ത്തി
Wednesday, June 16, 2021 1:34 AM IST
കോഴിക്കോട്: കോവിഡ് ചികിത്സയ്ക്കു ഫലപ്രദമെന്ന് ആദ്യഘട്ടത്തില്‍ വിലയിരുത്തിയ റെംഡിസിവിര്‍ മരുന്നുകളുടെ ഉപയോഗം നിര്‍ത്തി. കോവിഡിന്‍റെ ആദ്യകാലത്ത് രോഗികളുടെ ജീവന്‍ രക്ഷാ മരുന്നെന്ന പേരില്‍ വ്യാപകമായി എത്തിച്ച മരുന്നായിരുന്നു റെംഡിസിവിര്‍.

എന്നാല്‍ പിന്നീട് ചികിത്സാ ഗൈഡ്‌ലൈനില്‍ മാറ്റം വരുത്തിയതോടെ കോവിഡ് രോഗികള്‍ക്കിതു നല്‍കാതായി. നിലവില്‍ ആയിരക്കണക്കിന് ഡോസ് മരുന്നുകളാണ് മെഡിക്കല്‍ കോളജില്‍ മാത്രമുള്ളത്. അതേസമയം ഇതുമൂലം സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന് കെഎംഎസ്‌സിഎല്‍ (കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ) അധികൃതര്‍ വ്യക്തമാക്കി.

ഹെപ്പറ്റൈറ്റിസ്‌-സിക്കു വേണ്ടി കണ്ടെത്തിയ മരുന്നു കോവിഡ് ചികിത്സയ്ക്കു ഫലപ്രദമാണെന്നു കണ്ടതിനെ തുടര്‍ന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ മരുന്ന് ഉത്പാദനം വര്‍ധിപ്പിച്ചത്. കയറ്റുമതി നിരോധിക്കുകയും വന്‍വിലയുള്ള മരുന്ന് വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട ശേഷവും ഒരു വയല്‍ മരുന്നിന് 2000 രൂപയോളമായിരുന്നു ചെലവ്. കോവിഡ് രോഗികള്‍ക്കു ഉപയോഗിച്ചാല്‍ രോഗം വേഗത്തില്‍ മാറുമെന്നായിരുന്നു ആദ്യഘട്ടങ്ങളില്‍ പറഞ്ഞിരുന്നത്.


പിന്നീട് ഓക്‌സിജന്‍ പിന്തുണ വേണ്ട രോഗികള്‍ക്കു മാത്രമായി മരുന്നു നല്‍കിയാല്‍ മതിയെന്നു തീരുമാനിച്ചു.

മരണ നിരക്കില്‍ മാറ്റം വരുത്തുന്നില്ലെന്നും ആശുപത്രി ചികിത്സാ ദിനങ്ങള്‍ കുറക്കുമെന്ന വാദത്തിന് തെളിവില്ലെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി.

തുടര്‍ന്ന് രോഗികള്‍ക്ക് ഈ മരുന്ന് നിര്‍ദേശിക്കാതെയായി. റെംഡിസിവിര്‍ പോലെ കോവിഡ് ചികിത്സയ്ക്കു ഫലപ്രദമെന്ന പേരില്‍ പുതുതായി ഇറങ്ങിയ കാസിറിവിമാബ്-ഇംഡെവിമാബ് കോംബിനേഷന്‍ (ആന്‍റിബോഡി കോക്ടെയ്ല്‍ ഡ്രഗ്) ആന്‍റി വൈറല്‍ മരുന്നും മെഡിക്കല്‍ കോളജില്‍ കെട്ടിക്കിടക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.