കെഎസ്ആർടിസി 3000 ബസുകൾ സിഎൻജിയിലേക്കു മാറ്റും; ആനുകൂല്യങ്ങളും കുടിശികകളും നൽകും
കെഎസ്ആർടിസി 3000 ബസുകൾ  സിഎൻജിയിലേക്കു മാറ്റും; ആനുകൂല്യങ്ങളും  കുടിശികകളും നൽകും
Saturday, January 16, 2021 1:54 AM IST
തിരുവനന്തപുരം: 3000 കെഎസ്ആർടിസി ബസുകൾ പ്രകൃതി സൗഹൃദമായ സിഎൻജി, എൽഎൻജി എൻജിനുകളിലേക്കു മാറ്റുന്നതിനായി ബജറ്റിൽ 50 കോടി രൂപ അനുവദിച്ചു. 3000 ബസുകൾ ഇത്തരത്തിൽ സിഎൻജിയിലേക്കു മാറ്റുകവഴി പ്രതിമാസം ഇന്ധന ചെലവ് ഇനത്തിൽ 25 കോടി രൂപ ലാഭിക്കാനാകും. കെഎസ്ആർടിസി നിലനിർത്തുന്നതിനു പ്ലാൻ ഫണ്ട് അടക്കം കഴിഞ്ഞ അഞ്ചു വർഷം 5000 കോടി രൂപ ചെലവഴിച്ചു.

കിഫ്ബിയിൽ നിന്നും 2016 ബജറ്റിൽ പ്രഖ്യാപിച്ച 1000 പുതിയ ബസുകളിൽ 300 എണ്ണമേ ഇപ്പോൾ അനുവദിച്ചിട്ടുള്ളൂ. ജീവനക്കാരുടെ ശന്പളത്തിൽ നിന്നും പിടിച്ചിട്ട് വകമാറ്റിയ തുക, മെഡിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയ കുടിശികകൾ കൊടുക്കുന്നതിനു 225 കോടി രൂപ അനുവദിച്ചു.


തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോയിലെ ഭൂമിയിൽ കെഎസ്ആർടിസിയും കിഫ്ബിയും സംയുക്തമായി രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിട സമുച്ചയം നിർമിക്കും. അടുത്ത സാന്പത്തിക വർഷം ശന്പളം, പെൻഷൻ, കടം തിരിച്ചടവ് തുടങ്ങിയവയ്ക്കായി 1000 കോടി രൂപ വകയിരുത്തി. കുറഞ്ഞത് 1800 കോടി രൂപയാണ് അടുത്ത സാന്പത്തിക വർഷം കെഎസ്ആർടിസിക്കു നൽകുകയെന്നു ധനമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.