കോട്ടയം: വിഷലിപ്തമായ പച്ചക്കറിയുടെയും മത്സ്യമാംസാദികളുടെയും അമിത ഉപയോഗം കാൻസർ നിരക്ക് വർധനയുടെ പ്രധാന കാരണമായിരിക്കെ സ്കൂൾതലം മുതൽ ആരോഗ്യപരിപാലനത്തിൽ ബോധവത്കരണമുണ്ടാകണമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ.പിജെ കുര്യൻ. ദീപികയും സർഗക്ഷേത്രയും മെഡിമിക്സും വേൾഡ് മലയാളി കൗണ്‍സിലും സംയുക്തമായി നടത്തുന്ന ക്യാപ്@കാന്പസ് കാൻസർ ബോധവത്കരണം രണ്ടാം ഘട്ടത്തിലെ കാൻസർ കാരുണ്യനിധിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രഫ.പി.ജെ കുര്യൻ.
വിദൂരങ്ങളിൽനിന്നെത്തുന്ന വിഷം തളിച്ച പഴങ്ങളും പച്ചക്കറികളും കേരളീയരെ മാരകരോഗങ്ങൾക്ക് അടിമയാക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ ഓരോ വീടും ഭക്ഷ്യസ്വയംപര്യാപ്തത നേടി ആരോഗ്യസുരക്ഷ ഉറപ്പാക്കണം. കാൻസർ ബോധവത്കരണത്തിൽ ദീപികയും സർഗക്ഷേത്രയും മെഡിമിക്സും നടത്തുന്ന ക്രിയാത്മക പരിപാടികൾ സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചങ്ങനാശേരി ക്രിസ്തുജ്യോതി വിദ്യാനികേതൻ ഐസിഎസ്ഇ സ്കൂൾ അധ്യാപക- വിദ്യാർഥി പ്രതിനിധികളിൽനിന്നു കാരുണ്യനിധി കൂപ്പണ്‍ സ്വീകരിച്ചുകൊണ്ടാണു പ്രഫ.പിജെ കുര്യൻ ഉദ്ഘാടനം നിർവഹിച്ചത്.
ദീപിക കേന്ദ്ര ഓഫീസിൽ നടന്ന ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടം, ചീഫ് എഡിറ്റർ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡെപ്യൂട്ടി എം.ഡി ഡോ.താർസിസ് ജോസഫ്, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, സെക്രട്ടറി വർഗീസ് ആന്റണി എന്നിവർ പ്രസംഗിച്ചു.
ദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി മനയ്ക്കലേട്ട്, റെസിഡന്റ് മാനേജർമാരായ ഫാ.തോമസ് കുഴിനാപ്പുറത്ത് (തിരുവനന്തപുരം), ഫാ. മാത്യു കിലുക്കൻ (എറണാകുളം), ഫാ.ആന്റോ ചുങ്കത്ത് (തൃശൂർ), ഫാ.തോമസ് പാറൻകുളങ്ങര (കോഴിക്കോട്), ഫാ.സെബാസ്റ്റ്യൻ ഇടയാടിയിൽ (കണ്ണൂർ), സീനിയർ അസോസിയേറ്റ് എഡിറ്റർ ടി.സി. മാത്യു, ചീഫ് ഫിനാൻസ് ഓഫീസർ എം.എം. ജോർജ്, ജനറൽ മാനേജർ (മാർക്കറ്റിംഗ്) കെ.സി. തോമസ്, ഡെപ്യൂട്ടി ജനറൽ മാനേജർ (സർക്കുലേഷൻ) ജോസഫ് ഓലിക്കൽ, കോർപറേ റ്റ് റിലേഷൻ മാനേജർ സാബു ഏബ്രഹാം, സീനിയർ മാനേജർ (എച്ച്.ആർ) കോര ജോസഫ്, പിആർഒ മാത്യു കൊല്ലമലക്കരോട്ട്, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി സക്കറിയ, സ്കൂളുകളെ പ്രതിനിധീകരിച്ച് ചങ്ങനാശേരി ക്രിസ്തുജ്യോതി വിദ്യാനികേതൻ ഐസിഎസ്ഇ സ്കൂളിലെ അധ്യാപിക ഗീതു മുരളി, വിദ്യാർഥികളായ ആതിര മോഹൻ, ഫേബ മാത്യു, ഇജാസ് ഇക്ബാൽ, ഷോണ്‍ ബിജി എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.